പ്രാണനാഥൻ കല്പിക്കും പോലെ ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നത് എന്റെ ധൎമ്മം തന്നെ. ഇപ്പോൾ എന്നെത്തള്ളികളവാൻ ആണു ഭാവം. അത് എന്റെ ഭൎത്താവിന്റെ സന്തോഷത്തിന്നുള്ള കാരണം ആകയാൽ അതുപ്രകാരം നടന്ന് അങ്ങയെ പ്രസാദിപ്പിപ്പാൻ ഞാൻ ഒരുക്കം തന്നെ. എനിക്കു ദുഃഖം ഇല്ലെന്ന് എന്റെ ശീലം നിശ്ചയമുളള ഭർത്താവിനോടു പറയേണമെന്നില്ല. എന്നാൽ എന്റെ നിർവ്യാജമായ ദുഃഖത്തിന്റെ ബീജം അങ്ങുന്ന് എന്നിൽ ആരോപിച്ച ദോഷമാണ്. പതിദേവതയായ എന്നെക്കുറ്റപ്പെടുത്തുവാൻ ന്യായമില്ല എന്നു ധൎമ്മജന്തനായ അങ്ങയെ ഞാൻ പഠിപ്പിക്കയല്ല; സ്മരിപ്പിക്കയാണു- ഈ നിശ്ചയം ഹനുമാനെക്കൊണ്ട് എന്നെ മുമ്പു തന്നെ അറിയിച്ചിരുന്നുവെങ്കിൽ ഞാൻ രാവണന്നു ഭക്ഷണമായീതീൎന്നു സേതുബന്ധം യുദ്ധം മുതലായ പരിശ്രമങ്ങൾക്കു കാരണമായ്ഭവിക്കയില്ലയായിരുന്നു. ഞാൻ അങ്ങയെവിട്ടു ദൂരദേശത്തായപ്പോൾ എന്റെ സ്നേഹശൃംഖല അങ്ങയെ വലിച്ചു കൊണ്ടു വന്ന് എന്റെ ഹൃദയത്തിൽ പാൎപ്പിച്ചത് അങ്ങെക്കു നിശ്ചയമില്ലേ? അന്നം, പാനം, നിദ്ര എന്നിവയില്ലാതെ ജന്തുക്കൾക്കു ജീവിക്ക് വയ്യാ. ഇവയിൽ ഒന്നിനെയെങ്കിലും സംപാദിപ്പാൻ ശ്രമിച്ചാൽ എന്റെ ഹൃദയം വിട്ട് അങ്ങുന്നു പോയ്ക്കളയും എന്ന ഭയത്താൽ ഞാൻ പാറാവായ്നിന്നു. അങ്ങുന്നു ശൂന്യഹൃദയനായത്തീൎന്നിരിക്കുന്നു എന്നു ഹനുമാൻ പറഞ്ഞതു ഞാൻ യഥാൎത്ഥമായി വിശ്വസിക്കുന്നു. കാരണം അങ്ങ് എപ്പോഴും എന്റെ നിർമ്മല ഹൃദയത്തിൽ വസിക്കയായിരുന്നു. ഇത്ര വലുതായ പ്രേമാനുബന്ധം അങ്ങുന്ന് അറുത്തു കളവാൻ ഇച്ഛിക്കുന്നുവെങ്കിൽ എനിക്ക് ഇനി ജീവിച്ചു ഫലമില്ല.”
4
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |