താൾ:Indiayile Ithihasa Kadhakal.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
24
ശ്രീരാമന്റെ ഭാൎയ്യ സീതാദേവി

മാൻ സീതയെ നമസ്കരിച്ചു താൻ രാമദൂതൻ ആകുന്നു. എന്ന് അറിയിച്ചു മോതിരം കൊടുത്തു. സീത മോതിരം കണ്ടു സന്തോഷിച്ചു, ഉടനെ ലങ്കയിൽ വന്നു തന്നെ രക്ഷിക്കേണമെന്നു രാമനോടു പറവാൻ അപേക്ഷിച്ചു. ഭർത്താവിന്റെ ആശ്വാസത്തിനും വിശ്വാസത്തിനും വേണ്ടി താൻ തലയിൽ ധരിച്ച ചൂഡാമണി ഹനുമാനു കൊടുത്തു.

ഹനുമാൻ ബോധിപ്പിച്ച വിവരമറിഞ്ഞ രാമൻ സന്തോഷിച്ചു. വാനരന്മാർ സമുദ്രത്തിൽ ചിറ കെട്ടി. സൈന്യങ്ങളോടുകൂടി രാമൻ അതിലൂടെ ലങ്കയിൽ എത്തി, ഭയങ്കരമായ യുദ്ധം തുടങ്ങി. പട സമുദ്രം പോലെ ഗൎജ്ജിച്ചു. വാനരന്മാർക്കു യുദ്ധത്തിനു സ്ഥലം കിട്ടിയപ്പോൾ അവർ രാക്ഷസന്മാരെ ഓടിച്ചു. ഒടുവിൽ ശ്രീരാമൻ രാവണനെ വധിച്ചു. തന്നിമിത്തം ലോകത്തെങ്ങും ശാന്തിയും സന്തോഷവും ഉണ്ടായി. ആനന്ദപരവശരായ ദേവർ ആടുകയും പാടുകയും പുഷ്പങ്ങൾ വൎഷിക്കുകയും ചെയ്തു. ദിക്കുകൾ ശ്രീരാമന്റെ സ്തുതികൾകൊണ്ടു മുഴുങ്ങി. ശ്രീരാമന്നു സീതയിൽ സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നുവെങ്കിലും അവളെത്തിരികെ ഭാര്യയായി സ്വീകരിപ്പാൻ ശങ്കിച്ചു. രാമൻ പറഞ്ഞു:— “ഭവതിയെ രാക്ഷസനിൽ നിന്നു ഞാൻ രക്ഷിച്ചു. അന്യഹൃഹത്തിൽ ഇത്ര കാലം താമസിച്ചതു കൊണ്ടു ഭവതിയെ എനിക്കു സ്വീകരിച്ചുകൂടാ. ഈ വാക്കു പറയുന്നതു സങ്കടമാണു; പറയാതാരിപ്പാൻ നിവൃത്തിയുമില്ല.”

ഈ ക്രൂരവാക്കുകൾ കേട്ടു സീതയുടെ ഹൃദയം പുണ്ണായി. വേദനയാൽ സീത മരിക്കാറായി. മരിക്കുന്നതായാലും തന്റെ നേരു മുഴുവനും അറിയിച്ചേ മരിക്കാവൂ എന്ന് ഉറച്ചു സീത ധൈൎയ്യത്തോടു കൂടി പറഞ്ഞു:— “എന്റെ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/25&oldid=216964" എന്ന താളിൽനിന്ന് ശേഖരിച്ചത്