രാമൻ മാരീചനെക്കൊന്നു തിരിച്ചു വരുമ്പോൾ വഴിക്കൽ ലക്ഷ്മണനെക്കണ്ടു് ആശ്ചര്യപ്പെട്ടു. സീതയുടെ കഠിനവാക്കുകൾ കേൾപ്പാൻ കഴിയാതെ താൻ ജ്യേഷ്ഠനെ അന്വേഷിച്ചു വന്നുവെന്നു ലക്ഷ്മണൻ അറിയിച്ചു. ഇരുവരും സീതെയത്തിരഞ്ഞു പൎണ്ണശാലയിൽ ചെന്നു; അവിടെ സീതയെക്കണ്ടില്ല. അവളെ അന്വേഷിച്ചു കാട്ടിൽ സഞ്ചരിക്കുമ്പോൾ അവർ മരിക്കാറായ ഗൃധ്രരാജനെകണ്ടു. രാവണൻ സീതയെക്കട്ടു കൊണ്ടുപോയി എന്നു ജടായു പറഞ്ഞു. പിന്നെ അവർ യാത്ര തുടർന്നു പോകമ്പോൾ ഒരു സ്നേഹിതനെക്കണ്ടു. വാനരരാജവായ സുഗ്രീവന്റെ സഹായത്താൽ സീതയെ വീണ്ടു കിട്ടുമെന്ന് അവൻ പറഞ്ഞു. അതിനാൽ രാമൻ സുഗ്രീവനെച്ചെന്നു കണ്ടു സഖ്യം ചെയ്തു.
ശ്രീരാമൻ ഹനുമാനെ വിളിച്ചു തന്റെ പേർ കൊത്തിയ മോതിരം അവന്റെ കൈയിൽ കൊടുത്തു, അതിനെ സീതക്കു കൊടുപ്പാൻ പറഞ്ഞു. ഹനുമാൻ ഇന്ത്യക്കും ലങ്കക്കും മദ്ധ്യേയുള്ള സമുദ്രം കടന്നു ലങ്കയിൽ പോയി. ഹനുമാൻ രാവണന്റെ കൊട്ടാരത്തിൽ പ്രവേശിച്ചു സീതയെ അന്വേഷിച്ചു കണ്ടില്ല. ഭാഗ്യവശാൽ രാവണന്റെ പൂങ്കാവിൽ ചെന്നു. അശോകവൃക്ഷത്തിന്റെ ചുവട്ടിൽ വ്യസനിച്ചു കൊണ്ടിരിക്കുന്ന സീതയെക്കണ്ടു. ഹനുമാൻ ചെറിയ ഒരു പൂച്ചയോളം വലിപ്പമുള്ള ശരീരം ധരിച്ചു് ആ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |