താൾ:Indiayile Ithihasa Kadhakal.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
19
സീതാപഹരണം

രാമനെക്കൊല്ലാൻ ആൎക്കും സാധ്യമല്ലെന്നു ലക്ഷ്മണൻ ദൃഢമായി അറിയിച്ചു. സീത വിശ്വസിച്ചില്ല. ആ സ്ത്രീകരഞ്ഞു കോപരവശയായി ഓരോന്നു പറഞ്ഞു. ലക്ഷ്മണൻ പോകാത്തതു കണ്ടു സീത സത്യം ചെയ്തു:— “ഇനി ഉടനെ പോകാത്ത പക്ഷം ഞാൻ ദേഹത്യാഗം ചെയ്യും.”

ഈ ദുസ്സഹവാക്കു കേട്ടു ലക്ഷ്മണൻ പരിഭ്രമിച്ചു. ജ്യേഷ്ഠന്റെ ആജ്ഞപ്രകാരം ആശ്രമം വിട്ടു പോയ്ക്കൂടാ. സീതയുടെ ദർവാക്കുകൾ കേട്ടുംകൊണ്ട് ഇരുന്നുകൂടാ. ഇനി വേറൊരു നിവൃത്തിയും ഇല്ലെന്നറിഞ്ഞു ലക്ഷ്മണൻ രാമനെ അന്വേഷിച്ചു കാട്ടിൽ പോയി.

സീത ചെയ്തതു വലിയ തെറ്റു തന്നെ എന്നു നിങ്ങളും സമ്മതിക്കും. ഒന്നാമതു മാനിനെ ആവശ്യപ്പെടേണ്ടിരുന്നില്ല. രണ്ടാമതു വീരപുരുഷനായ ഭർത്താവിൻറെ രക്ഷയെപ്പറ്റി ചിന്തിക്കേണ്ടിയിരുന്നില്ല. മുന്നാമതു ഭൎത്താവിൻറെ കല്പനപ്രകാരം തന്നെകാത്തു നിന്ന ലക്ഷ്മണനെ സമീപം നിൎത്തേണ്ടിയിരുന്നു. എന്നാൽ ഭർത്താവിന്നു് അപായം നേരിടുമെന്ന ശങ്കയാൽ പരവശയായ ആ സാധുസ്ത്രീക്ക് ആലോചിപ്പാൻ അവസരം കിട്ടിയിരുന്നില്ല. ഈ ആലോചനക്കുറിവിനാൽ എത്ര കഠിനമായ ശിക്ഷയാണു സീത അനുഭവിച്ചതെന്നും ശേഷം കഥയിൽ നിന്നു നിങ്ങൾ അറിയും.

ലക്ഷ്മണൻ പോയപ്പോൾ സന്ന്യാസിവേഷം ധരിച്ചു് ഒരാൾ സീതയുടെ സമീപം ചെന്നു സംസാരിച്ചു തുടങ്ങി. സീത ആദരവോടു കൂടി സംസാരിച്ചു. ഇങ്ങനെ തമ്മിൽ കുറെ സല്ലാപം കഴിഞ്ഞ ശേഷം സന്ന്യാസി മൎയ്യാദ വിട്ടു പറവാൻ തുടങ്ങി. ഒടുവിൽ കപടവേഷം വെടിഞ്ഞു. അവൻ സാക്ഷാൽ രാവണനായിരുന്നു. പത്തു






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/20&oldid=216928" എന്ന താളിൽനിന്ന് ശേഖരിച്ചത്