താൾ:Indiayile Ithihasa Kadhakal.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
18
ശ്രീരാമന്റെ ഭാൎയ്യ സീതാദേവി

ക്കുറച്ചു കളഞ്ഞു. എന്നിട്ടും വരാനുള്ള കഷ്ടങ്ങളെ അവർ അപ്പോൾ അറിഞ്ഞിരുന്നില്ല.

സീതയുടെ സൌന്ദൎയ്യത്തെക്കുറിച്ചു രാക്ഷസരാജാവായ രാവണന്നു് അറിവു കിട്ടീട്ടു സീതയെക്കട്ടു കൊണ്ടുപോവാൻ നിശ്ചയിച്ചു. തന്റെ ബന്ധുവായ മാരിചനെച്ചെന്നു കണ്ടു്, ഒരു പൊന്മാനായി സീതയുടെ മുന്പിൽ ആടാൻ അയച്ചു. മനോഹരമായ വസ്തുക്കളെക്കണ്ടാൽ കൈവശം ആക്കാൻ മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നതു സാധാരണമല്ലോ. സീത പൊന്മാനിനെക്കണ്ടിട്ട് അതിനെപ്പിടിച്ചു കൊണ്ടുവരേണമെന്നു ശ്രീരാമനോടു പ്രാൎത്ഥിച്ചു. രാമൻ അതിനെപ്പിടിപ്പാനായി നടന്നു നടന്നു വളരെ അകലെ എത്തിപ്പോയി.

മൃഗത്തെപ്പിടിപ്പാൻ പോകുമ്പോൾ രാമൻ സീതയെ ലക്ഷ്മണനെ ഭരമേല്പിച്ചു അവളെ വിട്ടു പോകരുതെന്നു ശാസിച്ചിരുന്നു. ഇവർ രാമന്റെ വരവു കാത്തു വളരെ നേരം നിന്നു. രാമൻ വരാൻ വൈകിയതുകൊണ്ടു സീത വ്യസനിച്ചു. വളരെ ദൂരത്തു നിന്ന്, “അയ്യോ സീതേ, അയ്യോ ലക്ഷ്മണാ,” എന്നു മുറവിളി അവർ കേട്ടു. അതു രാമന്റെ സ്വരമായി അവൎക്കു തോന്നിയെങ്കിലും വാസ്തവത്തിൽ അത് അദ്ദേഹത്തിന്റെ ധ്വനിയായിരുന്നില്ല. രാമന്റെ ബാണമേറ്റു മരിക്കാറായ മായാമൃഗം പുറപ്പെടുവിച്ച ശബ്ദമായിരുന്നു അത്. സീതയെച്ചതിപ്പാൻ ഇച്ഛിച്ചു രാക്ഷസനായ മാരീചൻ ഇങ്ങനെ മുറവിളി കൂട്ടിയതാണു്.

ഈ ആൎത്തനാദം കേട്ടു സീത ഭയപ്പെട്ടു. ആപത്തു നേരിട്ടിട്ടു രാമൻ നിലവിളിക്കയാണെന്നു ശങ്കിച്ചു സീത ഭർത്താവിനെച്ചെന്നു സേവിപ്പാൻ ലക്ഷ്മണനോടു പറഞ്ഞു.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/19&oldid=216927" എന്ന താളിൽനിന്ന് ശേഖരിച്ചത്