താൾ:Indiayile Ithihasa Kadhakal.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മൂന്നാമദ്ധ്യായം


സീതാപഹരണം


വനത്തിൽ വളരെ കാലം കഴിക്കുമ്പോൾ സീത ദുഃഖിച്ചുവോ? ഈ വിധം കഷ്ടങ്ങൾ വരുത്തിയതു ഭർത്താവാണെന്നറിഞ്ഞു സീത അദ്ദേഹത്തോടു കോപിച്ചുവോ? അവൾ ദുഃഖിക്കയോ കോപിക്കയോ ചെയ്യാതെ തൻറെ കഷ്ടങ്ങളെ മിണ്ടാതെ സഹിച്ചു. തൻറെ സങ്കടങ്ങൾ അറിഞ്ഞാൽ ഭർത്താവിൻറെ മനസ്സു വെന്തുരുകും എന്ന് ഓൎത്തു തൻറെ കഷ്ടപ്പാടുകളെ നിസ്സാരങ്ങളാക്കി തൻറെ പ്രാണനാഥൻറെ സുഖസന്തോഷങ്ങൾക്കായി കഴിയുന്നത്ര ശ്രമിച്ചു. ചിലപ്പോൾ നമുക്കു നേരിടുന്ന ശോകങ്ങൾ ഈശ്വരൻ അയക്കുന്നതാണ്. നമ്മുടെ പരമസുഹൃത്തായ ജഗദീശൻ നമുക്കു ഗുണമല്ലാതെ ദോഷം ചെയ്കയില്ല. നമ്മെ പരിശുദ്ധരാക്കാൻ ആപത്തുകൾ നേരിടുന്നു എന്നു വിശ്വസിച്ചു. അവയെക്കുറിച്ചു പിറുപിറുക്കരുത്. പിറുപിറുത്തു സങ്കടപ്പെടുന്നവർ ഈശ്വരന്നു വിവേകമില്ലെന്നു വിചാരിക്കുന്നു. ഇതു പാപം. സുഖം അനുഭവിക്കുന്ന സന്തോഷത്തോടും സ്ഥിരതയോടും കൂടി തന്നെ കഷ്ടങ്ങളേയും സഹിക്കേണം. ഈ പരമാൎത്ഥം സീതക്കു നല്ല നിശ്ചയമുണ്ടായിരുന്നു. സീത നീണ്ട മലകൾ കയറിയിറങ്ങുകയും താഴ്വരകളിൽ സഞ്ചരിച്ചു വിശ്രമിക്കുകയും അവിടവിടെ കിട്ടുന്ന ആഹാരം കഴിക്കുകയും ചെയ്തു. ഈ സഞ്ചാരങ്ങളിൽ ഉണ്ടായ ഖേദങ്ങളെ വക വെക്കാതെ സീത രാമലക്ഷ്മണന്മാരെ സഹായിച്ചു, തന്റെ പ്രസന്നതയാൽ അവരുടെ സങ്കടങ്ങളെ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/17&oldid=216925" എന്ന താളിൽനിന്ന് ശേഖരിച്ചത്