താൾ:Indiayile Ithihasa Kadhakal.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
11
ശ്രീരാമന്റെ വനവാസം

തീയബാലികമാരേ, സീതയെ അനുകരിച്ചു നടപ്പാൻ ശ്രമിക്കുവിൻ! സീത നിങ്ങളുടെ ഹൃദയത്തിൽ വിളങ്ങിക്കൊണ്ടിരിക്കട്ടെ!

സീത പ്രീതിപൂൎവം ചെയ്ത പ്രാൎത്ഥനയെക്കൈക്കൊള്ളാതിരിപ്പാൻ രണശ്രൂരനായിട്ടും രാമന്നു സാധിച്ചില്ല. അശ്രുക്കളെ തടുപ്പാൻ ആയുധമുണ്ടോ? ബാഷ്പബാണങ്ങളെ പ്രയോഗിക്കുന്നവരോ അബലമാർ? രാമന്റെ ഒന്നിച്ചു സീതയും പുറപ്പെട്ടു. രാമൻറെ ബഹിശ്ചരപ്രാണനായ ലക്ഷ്മണൻ പിന്നാലെ നടന്നു. വ്യസനപരവശരായ പൌരർ കണ്ണീർ തൂകിത്തുകി നടന്നു പോയി. നഗരം വിട്ട് അനേകം കാതം ദൂരത്തായപ്പോൾ ശ്രീരാമൻ ജനങ്ങളെ ആശ്വസിപ്പിച്ചു മടക്കി അയച്ചു.

രാമൻ കാട്ടിൽ പോയി പത്തുനാൾ കഴിഞ്ഞു. പുത്രവിരഹത്താൽ ദശരഥന്നു കഠിനമായ മനസ്താപം ഉണ്ടായി. വ്യസനാധിക്യത്താൽ രാജാവു ക്ഷിണിച്ചു. രാമാ രാമാ എന്നു വിലപിച്ചു, പരലോകം പ്രാപിച്ചു. മരണകാലത്തു രാജാവിന്റെ സമീപം പുത്രന്മാരാരും ഉണ്ടായിരുന്നില്ല. കഷ്ടം! ശത്രുഘ്നോടു കൂടി ഭരതൻ മാതുലനെക്കാണ്മാൻ കേകയരാജ്യത്തിൽ പോയിരുന്നു.

ദശരഥന്റെ മരണശേഷം മന്ത്രിമാർ യോഗം കൂടി, ഭരതനെ വരുത്തുവാൻ ദൂതന്മാരെ അയച്ചു. ഭരതൻ ബദ്ധപ്പെട്ടു വന്നു. അയോധ്യയെ നിൎജ്ജീവവും നിശ്ശബ്ദവുമായിക്കണ്ടു പരിഭ്രമിച്ചു. വസ്തുത അറിവാൻ അമ്മയുടെ പ്രാസാദത്തിലേക്കു പോയി. കൈകേയി സന്തോഷിച്ചു പുത്രനെ ആലിംഗനം ചെയ്തു. രാജാവായി രാജ്യം ഭരിച്ചു സർവ്വഭോഗങ്ങളേയും അനുഭവിച്ചുകൊൾക എന്ന് ആശീൎവദിച്ചു. ശ്രീരാമൻ എവിടെയെന്നും തനിക്കു രാജ്യപ്രാപ്തി എങ്ങിനെ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/12&oldid=216918" എന്ന താളിൽനിന്ന് ശേഖരിച്ചത്