താൾ:Indiayile Ithihasa Kadhakal.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
9
ശ്രീരാമന്റെ വനവാസം

ഞ്ഞുവോ? ഇല്ല, ആ കുലീന സ്ത്രീ അത്യന്തം സന്തോഷിക്കയാണു ചെയ്തതു. രാജ്യസുഖങ്ങളെല്ലം ഉപേക്ഷിച്ചു്, ആപത്തുകളെ അലക്ഷ്യമാക്കി, പിതാവിന്റെ ആജ്ഞയെ നടത്തുന്നതിനു ഒരുങ്ങിയ ഭൎത്താവിന്റെ നിശ്ചയത്തെ അറിഞ്ഞു സീത അത്യന്തം സന്തോഷിച്ച് അദ്ദേഹത്തെ സ്തുതിച്ചു. ഭൎത്താവിന്റെ ഐശ്വര്യത്തിൽ ഭാൎയ്യക്കും അവകാശം ഉള്ളതു കൊണ്ടു തന്റെ ഭാഗം അനുഭവിപ്പാൻ തന്നേയും അരണ്യത്തിൽ കൊണ്ടു പോകേണമെന്നു സീത പ്രാൎത്ഥിച്ചു.

“പ്രിയേ, ജനിച്ച നാൾ മുതല്‌ക്കു സുഖാനുഭോഗങ്ങളും ഉപചാരങ്ങളും അനുഭവിച്ചു ശീലിച്ച ഭവതി കൊട്ടാരം വിട്ടു പോവാൻ ആശിക്കേണ്ടാ. കാട്ടിൽ ഒരു നേരം കഴിപ്പാൻ വിചാരിക്കേണ്ടാ. അതു നാടല്ല; കല്ലും മുള്ളും നിറഞ്ഞു ദുൎഗ്ഗമമായ അടവിയിൽ നടക്ക എന്നതു ജാനകിക്കു ശക്യമല്ല.അവിടെ സുഖമില്ലെന്നു മാത്രമല്ല എണ്ണമറ്റ ആപത്തുകൾ ഉണ്ടു താനും” എന്നു രാമൻ പറഞ്ഞു.

“സുഖദുഃഖങ്ങളെ ലക്ഷ്യമാക്കാതെ ഭൎത്താവിനെ ഭജിക്കുന്നവളാണു പതിവ്രത. ഭൎത്താവാണു ഈശ്വരൻ എന്നു വിശ്വസിക്കുന്ന സ്ത്രീക്കു ഭൎത്താവിന്റെ ശുശ്രൂഷ ഒന്നു മാത്രമേ സന്തോഷകാരണമാകയുള്ളു. ഭൎത്താവിന്റെ രക്ഷയിലുള്ള സ്ത്രീക്കു വനത്തിലേ ആപത്തുകളേയും സങ്കടങ്ങളേയും കുറിച്ചു ചിന്തിപ്പാനില്ല. സഹധൎമ്മചാരിണിയായ ഞാൻ ഒന്നിച്ചു് ഉണ്ടെങ്കിൽ അങ്ങേക്കു കഷ്ടങ്ങൾ കുറയുകയും സൌകൎയ്യങ്ങൾ കൂടുകയും ചെയ്യും; അതു കൊണ്ട് എന്നെ വിട്ടു പോകരുതെന്നു ഞാൻ പ്രാൎത്ഥിച്ചു കൊള്ളുന്നു” എന്നു സീത കണ്ണീർ തൂകിപ്പറഞ്ഞു.

2































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/10&oldid=216913" എന്ന താളിൽനിന്ന് ശേഖരിച്ചത്