താൾ:History of Kerala Third Edition Book Name History.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
58
ചരിത്രം

യിൽ മാരാരേയും മാരോന്മാരേയും വരുത്തി ശംഖ വിളിച്ച് തുണ ഇട്ട് എല്ലാവരേയും കുടി ഇരുത്തുകയും ചെയ്തു.

ഈ യുദ്ധത്തിൽ അയ്യപ്പൻ മാൎത്താണ്ഡൻപിള്ള ദവളയും സൈന്യവും ഒരു പ്രധാനാംഗമായിരുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ “തൃപ്പാപ്പു സ്വരൂപത്തിങ്കലെ പാളയം മാപ്രാണത്ത് എത്തിയപ്പോൾ (സാമൂതിരിയുടെ പുരുഷാരം) എല്ലാവടത്തുന്നും ഒഴിക്കയും ചെയ്തു: പൂക്കയ്തോളം എത്തിയതുമില്ല” എന്നു ഗ്രന്തവരിയിൽ കാണന്നുണ്ട്. മേലെഴുതിയ ഗ്രന്ഥവരിയിൽ ദവളയേയും പുരുഷാരത്തേയും പറ്റിയാതൊന്നും പറയുന്നതുമില്ല.

ജനറൾ ഡിലിനോയ് സൈന്യത്തോടുകൂടി മണപ്രം വഴിയ്ക്കു പുറപ്പെട്ടു എന്നു മുമ്പിൽ പാഞ്ഞുവല്ലോ. അവർ ചാവക്കാട്ടു ചെന്നു വളഞ്ഞു. സാമൂതിരിയുടെ അവിടെ ഉണ്ടായിരുന്ന സൈന്യം കുറെ നേരത്തേയ്ക്കു ബലമായി എതിൎത്തുനിന്നുവെങ്കിലും ഒടുക്കം ഓടേണ്ടിവന്നു. ഡിലിനൊയ് പരാജിതന്മാരായ ശത്രുക്കളെ പിന്തുടൎന്നു അസംഖ്യം പേരെ തടവിലാക്കുകയും എതിൎത്തുനിന്നവരെ കൊല്ലുകയും ചെയ്തുകൊണ്ടു തൃശ്ശിവപേരൂര് എത്തി. അതിന്നു മുമ്പായിത്തന്നെ ദളവയും പുരുഷാരവും അവിടെ എത്തിയിരുന്നു. ഡിലിനോയ് സൈന്യത്തോടൂക്കൂൂടി അവിടെ എത്തിയപ്പോൾ ദളവയെ