മാസം ൧൮-ാം൹ അമ്പലപ്പുഴ പട കഴിഞ്ഞതിന്നുശേഷം കരപ്പുറത്തെ കാൎയ്യം തൃപ്പാപ്പുസ്വരൂപത്തിങ്കൽനിന്നു ക്ലേശിച്ചു തുടങ്ങി. അന്നുമുതൽ ൯൩൦-ാമതു കൎക്കടമാസംവരെ കൊച്ചിരാജ്യത്തെ ക്രമേണ അക്രമിച്ച് അവർ പമ്പാ (തിരുവങ്കോട്ടുള്ള ഒരു പുഴ) അഴീയ്ക്കലോളം വന്നു. പിന്നീടു പൂത്തോട്ടക്കോവിലകവും തെക്കുംഭാഗം കോവിലകവും കുരീയ്ക്കാട്ടിൽ കോവിലകവും കണയന്നൂര് കോവിലകവും ചുട്ടുകരിച്ചു കുഴിയ്ക്കാട്ടുകരപ്പുറം ഉദയംപേരൂരു വരേയും മാമലപാടും വരേയും ഒതുക്കുകയും ചെയ്തു. കൊച്ചിത്തമ്പുരാൻ ഈവിധമുള്ള അപകടത്തിൽ പെട്ടപ്പോൾ എന്തായാലും തൃപ്പാപ്പുസ്വരൂപമായിട്ടു സന്ധിയ്ക്കുകയെന്നുറച്ചു വിവരം തൃപ്പാപ്പുസ്വരൂപത്തിങ്കലറിയിച്ചു. വലിയ തമ്പുരാനും എളയതമ്പുരാനും തൃപ്പൂനിത്തുറക്കെഴുന്നള്ളി കൊച്ചിവലിയതമ്പുരാനായിട്ടൂ ക്കൂൂടിക്കാഴ്ചയുണ്ടായി. അന്നത്തെ കൂടിക്കാഴ്ചയ്ക്കു കൊച്ചി കോട്ടയിൽ വന്നിരുന്ന ജോക്കുക്കുമദവരുമുണ്ടായിരുന്നു. സന്ധികാൎയ്യം പറഞ്ഞു തമ്മിൽ ചേരാതെ അവർ തിരിയെപോയി. തിരുവിതാംകൂറു സൈന്യം കണ്ടനാട്ടെക്കു പുറപ്പെട്ട് ആ കമ്പോളം ഒതുക്കി. ആ കാലത്തു കുനെയന്നൂര് പ്രവൃത്തിയിൽ പണ്ടാരവക ഉല്പത്തികളായിട്ടുള്ള ഏതാനും എനങ്ങൾക്കു പുള്ളിവിവ
താൾ:History of Kerala Third Edition Book Name History.pdf/47
ദൃശ്യരൂപം