താൾ:History of Kerala Third Edition Book Name History.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
41

ല്ല. അതുകാരണമാക്കി തിരുവിതാംകൂറു രാജാവു വടക്കുംകൂറു രാജാവിന്റെ നേരെ പടപുറപ്പെട്ടു മുറിഞ്ഞ പുഴയ്ക്കലോളം വന്നു. ഈ വൎത്തമാനം കൊച്ചിരാജാവറിഞ്ഞ് ആ സ്വരൂപത്തിങ്കൽ കീഴമൎന്ന വടക്കുംകൂറു ചെമ്പകശ്ശേരി രാജാക്കന്മാരെ സഹായിക്കുന്നതിന്നായി ഭവിഷ്യത്ത് എന്തുതന്നെയായാലും തൃപ്പാപ്പു സ്വരൂപത്തോടു യുദ്ധം ചെയ്യുകയെന്നുറച്ചു. പള്ളിയിൽ ഇട്ടിക്കേളുമേനോൻ പ്രമാണമായിട്ടു പട പുറപ്പെട്ടു കൊച്ചി പാളയം ൯൨൯ ധനു ൧൨-ാം൹ കൊടമാളൂര് മഠത്തിലും അമ്പലപ്പുഴമഠത്തിലും കടന്നിരുന്നു (കയ്യേറി താമസിച്ചു). തിരുവിതാംകൂർ പാളയം ആനന്ദേശ്വാത്തു കടലറ്റം കായലറ്റം (കടലും കായലുംവരെ) വാടയും കുറ്റിയും തീൎത്തു (കെടുങ്ങുകോരി കുറ്റിയടിച്ചു) പാൎത്തു. ആ ധനു ൧൮-ാം൹ ശനിയാഴ്ച ഉഷസ്സിന്നു വെടിയും പടയും തുടങ്ങി. ഈ ഭയങ്കരമായ യുദ്ധത്തിൽ ഇരുപുറത്തുള്ള ഏറിയ ആളുകൾ അപായപ്പെട്ടു. കൊച്ചി സൈന്യം മടങ്ങി വടക്കോട്ട് ഒഴിഞ്ഞുപോകുകയും ചെയ്തു. പിന്നീടു തൃപ്പാപ്പുസ്വരൂപത്തിങ്കലെ സൈന്യം അമ്പലപ്പുഴ മഠത്തിൽ കയറി. അവിടെവെച്ചു പാലിയത്തു കോമ്പിയച്ചനേയും, കോടശ്ശേരി അഞ്ചാംകയ്മളേയും, പനമുക്കത്തു മൂന്നാം കയ്മളേയും, പള്ളിയിൽ ഇട്ടിക്കേളമേനവ

6 *