താൾ:History of Kerala Third Edition Book Name History.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
38
ചരിത്രം

(സംസാരിയ്ക്കുക)യും പെരുമ്പടപ്പു മൂപ്പിലെ സ്ഥാനത്തിന്നു രാജത്വമില്ലെന്നും സ്വരൂപത്തിലേയ്ക്കു ദൎത്തുവെച്ചവൎക്കെ ആയതിന്നു സംഗതിയുള്ളു എന്നും ഭട്ടതിരിമാർ അഭിപ്രായം പറഞ്ഞു പിരിയുകയുംചെയ്തു. അന്നു കുമ്പഞ്ഞിക്കല്പന നടത്തിക്കൊണ്ടു കൊച്ചിയിൽ കോട്ടയില്രിഉന്നിരുന്ന കുമുദവരു മരിച്ചു പോയതിനാൽ ആ സ്ഥാനത്തു പകരം വന്നതു മറുക്കുമൂദവരും മയുക്കപ്പിത്താനും ആയിരുന്നു. ഇവരായിരുന്ന് കമ്പഞ്ഞിയുടെ പ്രതിനിധികൾ. പിന്നീടു കൂനീസ്സ് കമുദവരും കൊച്ചിയിൽ വന്നതായി കാണുന്നുണ്ട്. ഇയാൾ വയലറ്റു യോഗത്തിൽ വന്നിട്ടുണ്ടായിരുന്നുവോ ഇല്ലയോ എന്നറിയുന്നില്ല.

൯൨൮-ാമാണ്ടു കൎക്കടകമാസം വരേയും തമ്പാക്കന്മാർ തന്നെയാണ് കരപ്പുറത്തു കാൎയ്യം വിചാരിച്ചിരുന്നത്. എന്നാൽ ൨൮-ാമതു കൎക്കടമാസത്തിൽ തൃപ്പാപ്പു സ്വരൂപവും പെരുമ്പടപ്പുസ്വരൂപവും തമ്മിൽ കാൎയ്യാലോചനയ്ക്കായി മാവേലിക്കരെവെച്ച് ഒരു കൂടിക്കാഴ്കയുണ്ടായി. അതിന്റെ സേഷം കാൎയ്യാന്വേഷത്തിൽ പല ഭേദഗതികളും ഉണ്ടായിട്ടുണ്ട്.

അന്നു കൂടിക്കാഴ്ചയ്ക്കുവേണ്ടി ശ്രമിച്ചവർ കണ്ടയിലാറ്റു നാഗരശമല്ലൻ, അനന്തനാരായണപ്പ