ഉള്ളടക്കത്തിലേക്ക് പോവുക

താൾ:History of Kerala Third Edition Book Name History.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28
ചരിത്രം

മ്പൂരിമാർ സാമൂരിയുടെ കല്പനപ്രകാരം രാജ്യസമൃദ്ധിയേയും പടക്കോപ്പു ശേഖരിപ്പിനേയും മറ്റും പറ്റി ഗൂഢമായിതിരക്കിയറിയാൻ വേണ്ടി കൊച്ചിരാജ്യത്തു കടന്നുസഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം കുരീക്കാട്ടിൽ കോവിലകത്തു ചെന്നു വശായി. അവിടെ മിറ്റത്തു മുത്തങ്ങാക്കിഴങ്ങു പറിച്ചുകൊണ്ടിരിക്കുന്ന ഒരാളല്ലാതെ വേറെ ഒരു ജീവജാലവും കാഴ്ചയിൽ ഉണ്ടായിരുന്നില്ല. നമ്പൂരിമാരെ കണ്ടപ്പോൾ അദ്ദേഹം അവിടെനിന്നും എഴുനീറ്റു കുശലപ്രശ്നം കഴിഞ്ഞതിന്റെ ശേഷം, ‘കുളികഴിക്കാം, ഊണു കാലമായി’ എന്നു ലൌകികവും പറഞ്ഞ് അവരെ കടവിലേക്ക് അയച്ചു അവരിൽ ഒരാൾക്ക് ഇദ്ദേഹം വലിയ തമ്പുരാനാണെന്നു മനസ്സിലായി. ഉണ്ണുവാൻ ക്ഷണിച്ചുവെങ്കിലും അടുത്തെങ്ങും പുകകൂടി കാണ്മാനില്ല. ഇതു നല്ല പന്തിയല്ലെന്നു കരുതി അദ്ദേഹം ഒളിവായി നിന്നു നോക്കി. അപ്പോൾ വലിയതമ്പുരാൻ അകത്തു നിന്നും ആയോ ഒരാളെ വിളിച്ച്, അടു തൊരു ബ്രാഹ്മണഗൃഹത്തിൽ പോയി നാലു നമ്പൂരിമാൎക്കു വേണ്ട ചോറു മേടിച്ചു കൊണ്ടുവരണമെന്നു പറഞ്ഞല്പിക്കുകയായിരുന്നുവത്രെ.

അതു കേട്ടയുടൻ അദ്ദേഹം കടവിൽ ചെന്നു