ഹൊ-ഞാനവിടുത്തെ ജീവനോടുകൂടി കണ്ടപ്പോഴത്തെപ്പോലെ തന്നെയാണ് കറുത്തും വെളുത്തും
ഹാം- ഇന്നു രാത്രി ഞാൻ കാക്കും ഒരു സമയം എനിയും അവിടുന്നു വരാൻ മതി.
ഹൊ- ഞാനേറ്റു, അവിടുന്ന വരും.
ഹാം-
പത്തിലങ്കലാണെങ്കിൽഞാൻ
ക്ഷിപ്രംവൻനരകംവിളിച്ചിതുവിരോ
ധിച്ചാർക്കിലുംമിണ്ടിടും
മൂല്പാടിക്കഥനിങ്ങൾഗുഢനിലയായ്
വെച്ചെങ്കിൽമേലാലുമ
ങ്ങപ്പാടായ്നിലനിന്നിടട്ടേ, വെളിവിൽ
ചൊല്ലേണ്ടൊരാളോടുമെ
നിങ്ങളുടെ സ്നേഹത്തിന്നു ഞാൻ പ്രതിഫലം തരും. എന്നാലങ്ങിനെയാട്ടെ. പതിനൊന്നും പന്ത്രണ്ടും മണികൾക്കുളളിൽ ആ മണ്ഡപത്തിൽ നിങ്ങളുടെ അടുക്കൽ ഞാൻ വരും.
എല്ലാ- ബഹുമാനപ്പെട്ട തിരുമനസ്സിലേക്കു അതു ഞങ്ങടെമുറയാണെല്ലൊ.
ഹാം- നിങ്ങളുടെമേൽ എനിക്കുള്ള മാതിരി നിങ്ങളുടെ സ്നേഹമാണ്; നല്ലതുവരട്ടെ; അങ്ങിനെയാട്ടെ. (ഹൊറേഷ്യോ, മാർസലസ, ബർണാർഡോ. ഇവർ പോയി)
എൻറെ അച്ഛൻറെ പ്രേതം, ആയുധപാണി, ആകപ്പാടെ നല്ല പന്തിയല്ല; ചില ദുഷ്പ്രവൃത്തികളുണ്ടെന്ന് ശങ്കിക്കുന്നു.
രാത്രി വന്നാൽ നന്നായിരുന്നു. എൻറെ മനസ്സേ! അതുവരെ അനങ്ങാതിരിക്കു.
എല്ലാലോകവുമൊന്നി-
ച്ചെല്ലായ്പോഴും മറച്ചുവെച്ചാലും
വല്ലാത്ത ദുഷ്പ്രവൃത്തിക-
ളെല്ലാം മനുജരുടെദൃഷ്ടികളിലെത്തും
(പോയി)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |