ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 36 —
൨൨. | ഇങ്ങിനെ തന്മൊഴി കേട്ടൊരു നേരം। |
സാമചചസ്സുകളൂചെ1 ജനകൻ॥ | |
"എന്മകനായ ഭവാനിഹ നിത്യം। | |
"എന്നുടെയരികിൽ വസിച്ചീടുന്നു॥ | |
൨൩. | "മാമകമാകിന2 ധനവുമശേഷം। |
താവകമെന്നു3 ധരിച്ചീടെണം॥ | |
"സഹജൻ തവ മൃതനെന്നോൎത്തവ4। | |
"നിന്നിഹ വന്നതു മൂലന്തരസാ॥ | |
൨൪. | "സാമ്പ്രത5മേവരുമൊരുമിച്ചിവിടെ। |
"സന്തോഷിച്ചു സുഖിച്ചിട വേണം"॥ | |
എന്നു പറഞ്ഞവരേവരുമൊപ്പം। | |
പൂൎണ്ണരസേന ഭുജിച്ചു സുഖിച്ചാർ॥ | |
൨൫. | പാപഞ്ചെയ്തൊരു മാനവനും പുനർ। |
ഏവമ്മനസി നിനെച്ചനുതാപാൽ॥ | |
സത്യ പിതാവിനെയുറ്റു ഭജിച്ചാൽ। | |
നിത്യ സുഖേനയവന്നു വസിക്കാം॥ |
൪൦ാം പാഠം.
൧ | സൎവ്വഭൂതങ്ങളിലും കൃപയുള്ളവന്താനും। |
സൎവ്വദാ6 ജനങ്ങൾക്കു നല്ലതു ചൊല്ലുന്നോനും॥ | |
ജന്തുക്കളെല്ലാം തന്നെപ്പോലെ എന്നകതാരിൽ। | |
ചിന്തിച്ചു, ദുഃഖം തീൎത്തു രക്ഷിച്ചീടുന്നവനും॥ | |
ശക്തിക്കു തക്കുവാറു ദാനങ്ങൾ ചെയ്യുന്നോനും। | |
സ്വൎഗ്ഗലോകം പ്രപിച്ചു സുഖിച്ചു വസിച്ചീടും॥ (ശബരി) |
൪൧ാം പാഠം.
൨. | പല നാളും നിന്റെ വചനങ്ങൾ കൊണ്ടെ। |
കലഹം കണ്ടു, ഞാൻ കളിയല്ല കൎണ്ണ॥ | |
ചപലമാൎക്കിത്ഥം പറകെന്നു ശിലം। |
1 കുളുൎപ്പിക്കുന്ന വാക്കുകളെ പറഞ്ഞു. 2 ഇനിക്കുള്ള. 3 നിന്റേതെന്നു. 4 മരി
ച്ചവനായിരുന്നെന്നോൎത്തു. 5 ഇപ്പോൾ. 6 എപ്പോഴും.