ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 33 —
4. പാട്ടുകൾ.
൩൯ാം പാഠം.
അനുതാപക്കഥാ.
൧. | പണ്ടൊരു മാനുജനുണ്ടായ്വന്നിതു। |
രണ്ടു സുതന്മാരവരിൽ സഹജൻ॥ | |
സന്താപാൽ പല ദീനവചസ്സുകൾ। | |
തന്നുടെ ജനകം1 കണ്ടുര ചെയ്തു॥ | |
൨. | “താത! ഭവൽ2കൃപ ചെറുതുണ്ടെങ്കിൽ। |
“നിന്മുതലിൽ പുനരെന്നുടെയംശം॥ | |
“ഭാഗം ചെയ്തു തരേണമിനിക്കതു। | |
“കൊണ്ടു ദിനങ്ങൾ സുഖേന കഴിക്കാം“॥ | |
൩. | ഏവമവന്മൊഴി കേട്ടജ്ജനകൻ। |
വിത്തം പകുതി കഴിച്ചു കൊടുത്തു॥ | |
ദ്രവ്യമശേഷമെടുത്തവനുടനെ। | |
പൊങ്ങിനമോദം പൂണ്ടുഗമിച്ചു॥ | |
൪. | പെരുകിന ദൂരവിദേശം പ്രാപി। |
ച്ചൂഢ3 കുതൂഹലമോടെ വസിച്ചാൻ॥ | |
തന്മുതലഖിലം ദുൎവ്വ്യയമാക്കി। | |
ദുൎവ്വിധനായി4 വലഞ്ഞതിവേലം5 ॥ | |
൫. | ദുസ്സഹമായൊരു ദുൎഭിക്ഷവുമ6 । |
ങ്ങദ്ദിശി വന്നു പിടിച്ചു തദാനീം7 ॥ | |
കൊറ്റിനു മുട്ടു ഭവിച്ചൊരു ശേഷം। | |
ഉറ്റൊരു വരനെ ചെന്നു ഭജിച്ചു॥ | |
൬. | വരനുടെ കല്പന കേട്ടവനപ്പോൾ। |
സൂകരവൃന്ദമ്മേച്ചു വസിച്ചാൻ॥ | |
ക്ഷുത്തു8 പിടിച്ചു വലഞ്ഞതുമൂലം। | |
പന്നികൾ തിന്നുന്തവിടുമശിച്ചു॥ |
1. അഛ്ശനോടു. 2. നിന്റെ. 3. പൊങ്ങുന്ന. 4. പോക്കില്ലാതെ. 5 ഏറ്റ
വും. 6 പഞ്ചം. 7 അന്നേരത്തിൽ. 8 വിശപ്പു.
5