താൾ:GkVI34.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഞ്ഞു വിഷം കൊടുത്തതിനാൽ ചാവാറായപ്പൊൾ, വി
ശ്വാസത്താലെ നീതിമാൻ ജീവിക്കും എന്ന വാക്കി
നാൽ ആശ്വസിച്ചു എഴു കുന്നുകളിന്മെലുള്ള നഗ
രത്തെ കണ്ടു, പവിത്ര രൊമാപുരി പുണ്യക്ഷെത്രം
നമൊസ്തുതെ എന്നു വാഴ്ത്തി, സാഷ്ടാംഗം വീണു,
കൈസൎമ്മാരുടെ കാലം തുടങ്ങി എടുപ്പിച്ചിടിഞ്ഞ അ
ത്ഭുത പണികളെയും,പള്ളി മഠ കൂട്ടങ്ങളെയും ദൎശിച്ചു,
അവിടവിടെ ചൊല്ലും കളവുകൾ ഒക്ക പ്രമാണിച്ചു,
ഓടി ഓടി, വന്ദിച്ചു, വന്ദിച്ചു അയ്യൊ, അമ്മയഛ്ശന്മാർ
എന്തു മരിക്കാത്തതു? മരിച്ചു എങ്കിൽ ഇവിടെ കല്പിച്ച
കൎമ്മസാഫല്യം കൊണ്ടു എത്ര വെഗത്തിൽ തീശൊ
ധനയിൽ നിന്നു രക്ഷിക്കയായിരുന്നു എന്നു അന്നന്നു
വിചാരിച്ചു. താൻ ഓരൊ പള്ളിയിൽ മീസ വായിക്കു
മ്പൊൾ, ഇതല്യ പാതിരികൾ അവന്റെ ഭയഭക്തിയെ
പരിഹസിച്ചു സഹൊദര, വെഗം, വെഗം, പുത്ര
നെ തിരുമാതാവിന്നു മടക്കി അയച്ചുവൊ? എന്നും, നീ
ഒന്നു വായിച്ചു തീരുമ്മുമ്പെ ഞങ്ങൾ ൭ വട്ടം നിവൃ
ത്തിക്കും എന്നും, നാണം കൂടാതെ പറയും പാതിരിക
ൾക്ക ദൈവവിശ്വാസം ഇല്ല എന്നു വെഗത്തിൽ തെ
ളിഞ്ഞു വന്നു. നാം അപ്പത്തെ ദൈവമാക്കുമ്പൊൾ അ
ല്ലയൊ “നീ അപ്പം തന്നെ; അപ്പമായിരിക്കും” എന്നു
ലത്തീനിൽ പറഞ്ഞിട്ടു, ഉയൎത്തുമ്പൊൾ, ജനങ്ങൾ
എല്ലാവരും ദെവദെഹം എന്നു ചൊല്ലി കുമ്പിടുന്നു
എന്നു ചിലരും, മനുഷ്യാത്മാവും മൃഗാത്മാവും ഒന്നു
തന്നെ എന്നു ചിലരും, മറ്റെവരും മറ്റും ചിരിച്ചു പ
റയും.വെശ്യാദൊഷത്തിന്നും കുലെക്കും ആൎക്കും ശ
ങ്കയില്ല. പാപ്പാ താൻ യുദ്ധത്തിൽ ചെല്ലും; ഒരു നാ
ൾ തൊറ്റു പൊയാറെ, അവൻ കൊപിച്ചു ഹെ കള്ള
തിരുസഭയെ! നീ ഇങ്ങിനെ രക്ഷിക്കുന്നുവൊ? പരി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/13&oldid=180611" എന്ന താളിൽനിന്ന് ശേഖരിച്ചത്