താൾ:GkVI34.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിളിച്ചിട്ടും മൊഹാലസ്യം തീരായകയാൽ, പാട്ടു പാടി
ക്രമത്താലെ ആശ്വസിപ്പിച്ചു.

അക്കാലം ഔഗുസ്തീന്യ മഠങ്ങൾക്കു അദ്ധ്യക്ഷനാ
യ സ്തൌപിച്ച എർഫുൎത്തിൽ വന്നു, മഠപരീക്ഷ ചെ
യ്യുമ്പൊൾ, അസ്ഥിമയനായ ഉലൎന്ന ചെറുപ്പക്കാരനെ
കണ്ടു, കാരണം അറിഞ്ഞു, പിതൃഭാവം കൈക്കൊണ്ടു,
സംഭാഷണം തുടങ്ങി. ദൈവം നീതിമാനായിരിക്കെ, മു
റ്റും പാപിയായ ഞാൻ അവന്റെ പ്രത്യക്ഷതയെ എ
ങ്ങിനെ പൊറുക്കും “എന്നു ചൊദിച്ചാറെ” എന്തിനു
ൟ ശല്യം? ക്രൂശിൽ തറെച്ചവൻ അനുഷ്ഠിച്ച പ്രായ
ശ്ചിത്തത്തിൽ ആശ്രയിച്ചു കൊള്ളണ്ടു എന്നു കെട്ടു,
എന്മനസ്സതിരിയാതെ കണ്ടു, ദൈവം എന്നിൽ കരുണ
വിചാരിക്കുന്നത, എങ്ങിനെ വിശ്വസിക്കാം? എന്ന
തിന്നു സ്തൌപിച്ച പറഞ്ഞു: മനസ്സുതിരിയുന്നത തപ
സ്സുകൊണ്ടല്ല, ആദ്യം സ്നെഹിച്ചവനെ സ്നെഹിക്കുന്ന
തിനാൽ തന്നെ തുടങ്ങുന്നു. ൟ വാക്കു ശരം പൊലെ ത
റെച്ചു, ലുഥർ ദൈവസ്നെഹം അണുവായെങ്കൽ ഉദിച്ചു
എന്നു ഊഹിച്ചു, അനുതാപം മനന്തിരിവു എന്ന വാക്കു
കളെ വെദത്തിൽ പറഞ്ഞ ദിക്കുതൊറും വായിച്ചു നൊ
ക്കി, ദിവ്യ വാഗ്ദത്തം തനിക്കും പറ്റുന്നു എന്നു സത്യമാ
യറിഞ്ഞു. പിന്നെയും പാപനിനവിനാൽ പീഡിച്ചു
വലഞ്ഞപ്പൊൾ, സ്തൌപിച്ച അവനൊടു: നമ്മുടെ പാ
പം മായാ രൂപം അല്ല; ഉള്ളത തന്നെ അല്ലൊ; അങ്ങി
നെ അല്ലായ്കിൽ മായാചിത്രമായ രക്ഷിതാവും അതിന്നു
മതിയായിരിക്കും എന്നു പറഞ്ഞു, ഒരു വെദപുസ്തകം
സമ്മാനമായി കൊടുത്തനുഗ്രഹിച്ചു പൊകയും ചെയ്തു.

പിന്നെയും സംശയങ്ങളും നൊവുകളും വൎദ്ധിച്ചി
ട്ടു മരിപ്പാറായപ്പൊൾ, വൃദ്ധനായൊരു സന്ന്യാസി വ
ന്നു “പാപമൊചനത്തെ ഞാൻ വിശ്വസിക്കുന്നു”

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/10&oldid=180608" എന്ന താളിൽനിന്ന് ശേഖരിച്ചത്