താൾ:GkVI259.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

സുകു: "നിങ്ങളെ വേദപുസ്തകം പഠിപ്പിച്ചതും അയാൾ തന്നെയോ?"

കരു: "അതെ എന്നും അല്ലെന്നും പറയാം. അയാൾ ക്രിസ്ത്യാനിയായി
രുന്നു; വേദപുസ്തകം വായിപ്പിച്ചതും വ്യാഖ്യാനിച്ചതും അയാൾ തന്നെ ആയിരു
ന്നുവെങ്കിലും അതിലെ ഗൌരവമായ നീതിസാരങ്ങളും സത്യഭക്തി എന്തെന്നു
ള്ളതിനെ കുറിച്ചുള്ള അറിവും എനിക്കു വശായതു എന്റെ അച്ഛന്റെ കീഴുദ്യോ
ഗസ്ഥനായിരുന്ന ഒരു ക്രിസ്തീയയുവാവിന്റെ സംസഗ്ഗം നിമിത്തമാകുന്നു."

ഇതു പറഞ്ഞു തിരുമ്പോഴേക്കു കരുണയുടെ വണ്ടിക്കാരൻ വന്നു "സമയ
മായി" എന്നു പറഞ്ഞു. രാത്രിയായി തുടങ്ങിയതിനാൽ അവരെല്ലാവരും പി
രിഞ്ഞു പോകയും ചെയ്തു.

സുകുമാരിയും തേജോപാലനും വീട്ടിൽ എത്താറായപ്പോൾ സത്യദാസനും വി
ലാത്തിമട്ടിൽ വസ്ത്രം ധരിച്ചിരുന്ന ഒരു യുവാവും തമ്മിൽ സംസാരിച്ചുകൊണ്ടു
വീട്ടിന്റെ ഉമ്മരത്തു നില്ക്കുന്നതു സുകുമാരികണ്ടു. അവൾ സമീപത്തെത്തിയ
പ്പോൾ അവൻ സത്യദാസനോടു "കോഫി പ്ലാൻറേഷനിലേക്കു കുറെ കൂലീ
സ്സിനെ കൊണ്ടുപോവാൻ ഞാൻ കൊണ്ട്രാക്ട് എടുത്തുവന്നതാകുന്നു. പതിന
ഞ്ചു ദിവസത്തിലകത്തു ഫ്റ്റിഫ്റ്റികൂലീസ്സിനെ അങ്ങോട്ടയച്ചു. ഇപ്പോൾ ഒരു
ഫോർ ഫൈവ് ഡേയ്സായി ഒരു ഒറ്റക്കൂലിയെ കിട്ടാത്തതു. ഒരു മന്തിലിടക്കു
കൊൺട്രാക്ട് എക്സിക്യൂട്ട് ചെയ്തിട്ടില്ലെങ്കിൽ ആ പ്ലാന്റർ എന്നെ പ്രോസിക്യൂട്ട്
ചെയ്യും." എന്നു പറയുന്നതു കേട്ടു തരിച്ചുനിന്നുപോയി. ഒടുവിൽ അവൻ പോ
യപ്പോൾ സുകുമാരി സത്യദാസനോടു "ആ ചട്ടക്കാരൻ ആരാകുന്നു?" എന്നു
ചോദിച്ചു.

സത്യ: "അതു ചട്ടക്കാരനല്ല. നമ്മുടെ കൂടത്തിൽ തന്നെ ഉള്ള ഒരാളാ
കുന്നു. തലശ്ശേരിയിൽ എന്റെ കൂടെ പഠിച്ചിരുന്നു. അവൻ അവിടെനിന്നു
ഒരിക്കൽ ഒരു കുറ്റം ചെയ്തു ഓടിപ്പോയ്ക്കുളഞ്ഞു. എവിടന്നോ കുറെ ഇംഗ്ലീഷും
പഠിച്ചു ഇപ്പോൾ വയനാട്ടിൽ ഒരു കാപ്പിത്തോട്ടത്തിൽ എഴുത്തുപണി എടുത്തു
വരികയാകുന്നു. കുറെ കൂലിക്കാരെ കൊണ്ടുപോവാൻ ഇവിടെ വന്നതാകുന്നു
പോൽ."

സുക: "അവൻ എന്താകുന്നു ചട്ടക്കാരുടെ വേഷം എടുത്തിരിക്കുന്ന സംഗതി.

സത്യ: "ആ വസ്ത്രം ധരിച്ചു വയനാട്ടിൽ ചെന്നാൽ വേഗം ഒരു പണി
യും ശമ്പളവും കിട്ടുംപോൽ. അവന്റെ പേർ ദേവദാസൻ എന്നായിരുന്നു.
ഇപ്പോൾ അതു മാറ്റി ഡി. വാട്സൻ (D. Watson) എന്നാക്കിയിരിക്കുന്നു."

സുകു: "കഷ്ടം അതൊരു വഞ്ചനയല്ലേ?"

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/93&oldid=195893" എന്ന താളിൽനിന്ന് ശേഖരിച്ചത്