താൾ:GkVI259.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

അഞ്ചുറുപ്പികശമ്പളം കിട്ടിയതും കൊണ്ടു സ്വയംപാകം ചെയ്തു സുഖമായി
അഹോവൃത്തി കഴിച്ചുപോന്നു. ഒരു തെരുവിന്റെ അറ്റത്തു കൂലിക്കു വാങ്ങിയ
ഒരു മുറിയിലായിരുന്നു താമസം. വൃദ്ധന്മാരും ദൈവമഹത്വത്തിന്നായി
തങ്ങളാൽ കഴിയുന്നതു ചെയ്യേണമെന്ന അഭിപ്രായക്കാരനാകയാൽ ഈ പ്രയാ
സം കേട്ട ഉടനെ താൻ സായ്വിന്റെ അടുക്കൽ ചെന്നു ഈ രോഗിണിയെ
താൻ ശുശ്രൂഷിച്ചു പരിപാലിക്കുന്നതിന്നു വിരോധമില്ലെങ്കിൽ അത്യാവശ്യ
ശുശ്രൂഷകൾ ജ്ഞാനാഭരണവും ചിരഞ്ജീവിയും ചെയ്യുന്ന പക്ഷം താൻ മറ്റു
വേണ്ടുന്നതെല്ലാം ചെയ്വാൻ ഒരുക്കമാണെന്നു പറഞ്ഞു അനുവാദം വാങ്ങി ജീവി
യെയും സുകുമാരിയെയും കൂട്ടിക്കൊണ്ടു പോയി തന്റെ മുറിയിൽ പാൎപ്പിച്ചു. ചിര
ഞ്ജീവിയും ജ്ഞാനാഭരണവും സത്യദാസൻ എന്ന ബാലനോട്ടു കൂടെ ആ മുറി
യെ തൊട്ടിരുന്ന പകുതിയിൽ തന്നെ ചെന്നു താമസിച്ചു. കിഴവന്റെ പേർ
"തേജോപാലൻ" എന്നായിരുന്നു. കാലത്തും സന്ധ്യെക്കും തന്റെ പ്രവൃത്തിക്കു
പോകും. മടങ്ങിവന്നു രോഗിണിക്കു വേണ്ടുന്ന ശുശ്രൂഷകൾ എല്ലാം ചെയ്യും.
താൻ തന്നെ ഭക്ഷണങ്ങളെല്ലാം പചിച്ചുണ്ടാക്കുകയും ചെയ്യും.

ജീവിയുടെ മുഖ്യവാഞ്ഛ തന്റെ നിമിത്തം ആൎക്കും യാതൊരു ഭാരവും
ഉണ്ടാകരുതെന്നായിരുന്നു. അതുപ്രകാരം തന്നെ അവൾ ഒരു മാസത്തിന്നകം
എത്രയും വിശ്വാസത്തോടും ധൈൎയ്യത്തോടും കൂടെ തന്റെ മകളെ പിഞ്ചെ
ല്ലുകയും ചെയ്തു.

ഇതു മുതൽ സുകുമാരി ഈ ഭൂമിയിലെ പ്രയാസങ്ങൾ അറിവാൻ തുടങ്ങി.
മാണിക്കം മരിച്ചതു ഒരു സ്വപ്നംപോലെ മാത്രമേ ഓൎമ്മയുണ്ടായിരുന്നുള്ളു.
ജീവിയും കൂടെ മരിച്ചപ്പോൾ രണ്ടു മരണങ്ങളുടെ അറിവും അതിനാൽ തനി
ക്കു പിണഞ്ഞ നഷ്ടവും തന്റെ അനാഥാസഹായസ്ഥിതിയും നല്ലവണ്ണം അ
നുഭവമായി. ഇപ്പോൾ ഏഴു വയസ്സു മാത്രമായിരുന്നു പ്രായം. തന്നിഷ്ടത്തിലും
ദുശ്ശാഠ്യത്തിലും വളൎന്ന ഈ കൂട്ടിയെക്കുറിച്ചു ചീരഞ്ജീവിക്കും ജ്ഞാനാഭരണത്തി
ന്നും വളരെ ചിന്താശങ്കകൾ ഉണ്ടായിരുന്നെങ്കിലും അവൾ അവൎക്കു യാതൊരു
വിധത്തിലും പ്രയാസപ്പെടുവാൻ ഇടവരുത്തിയില്ല. മുമ്പേ തന്നെ അവരോടു
അധികം ഇടപെടുകയോ സത്യദാസൻ എന്ന ബാലനുമായി പരിചയിക്കയോ
ചെയ്തിട്ടില്ലയായിരുന്നു. തള്ളയെ കഴിച്ചാൽ ഒരു മാസമായിട്ടു തേജോപാ
ലൻ എന്ന വൃദ്ധനോടാകുന്നു അധികമായി പരിചയിച്ചതു. ഉണ്മാൻ കൊടു
ത്തതും മറ്റും ഈ കിഴവനായിരുന്നതിനാൽ അവനോടു എത്രയും താല്പൎയ്യമാ
യെങ്കിലും മറ്റു യാതൊരുത്തരോടും ഇടപെടുവാനോ ഇഷ്ടം കാണിപ്പാനോ
പോയില്ല.

3

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/47&oldid=195779" എന്ന താളിൽനിന്ന് ശേഖരിച്ചത്