താൾ:GkVI259.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

അമ്മയെ ചതിച്ചെന്നു വിചാരിക്കേണ്ട. ഞാൻ ഇവരോടു വളരെ അപേക്ഷി
ച്ചതുകൊണ്ടാകുന്നു ഇവർ ഈ കാൎയ്യംകൊണ്ടു അമ്മയോടു യാതൊന്നും പറയാതി
രുന്നതു. ഇവരുടെ ഇഷ്ടംകൊണ്ടു എനിക്കു വലുതായൊരു ലാഭവുമുണ്ടായിട്ടുണ്ടു.
അതു ആത്മരക്ഷ തന്നെ. ഇവർ വിശ്വസിച്ചു സേവിച്ചുവരുന്ന ദൈവത്തെ
ഞാനും ആശ്രയിച്ചുവരുന്നതുകൊണ്ടു ഞാൻ മരിച്ചാൽ എന്റെ ആത്മാവു നശി
ച്ചുപോകയില്ലെന്നു എനിക്കു പുൎണ്ണവിശ്വാസമുണ്ടു. പാപം മോചിപ്പാനും മോ
ക്ഷം തരുവാനും ആ ദൈവത്തിനു മാത്രമേ കഴിവുള്ളൂ. ഞാൻ കുറെ മാസ
ത്തോളമായി ആ ദൈവത്തെ സേവിക്കയും ആ ദൈവത്തോടു പ്രാൎത്ഥിക്കയും
ചെയ്തുവരുന്നതു. ജ്യേഷ്ഠൻ ഈ മതമനുസരിച്ചതു വേറെ യാതൊരു ലാഭവും
കൊതിച്ചിട്ടല്ലെന്നു എനിക്കു പുൎണ്ണവിശ്വാസമുണ്ടു. ജ്യേഷ്ഠന്റെ പ്രേതം എന്നെ
ബാധിച്ചിരിക്കുന്നു എന്നു അമ്മ അശേഷം വിചാരിച്ചുപോകേണ്ട. എന്നാൽ
എനിക്കു രണ്ടു അപേക്ഷയുണ്ടു. അതു അമ്മ തള്ളിക്കുളയരുതേ. ഒന്നാമതു
പാതിരിസായ്വിനെ വിളിപ്പിച്ചു എനിക്കു സ്നാനം തരീക്കണം. രണ്ടാമതു അമ്മ
ചിരുതയോടു കൂടെ ഈ മതത്തിൽ ചേൎന്നുകൊള്ളണം. അമ്മയും ഒരിക്കൽ
മരിക്കും. അന്നു രാമനാമം ജപിച്ചാൽ മതിയോ എന്നു എന്റെ അവസ്ഥകൊ
ണ്ടറിയാമല്ലോ. ഞാൻ എത്ര ധൈൎയ്യത്തോടെ മരിക്കുവാൻ ഒരുങ്ങിയിരി
ക്കുന്നു എന്നു അമ്മ നോക്കി കണ്ടുകൊൾവിൻ. ഈ കുട്ടിയുടെ ഭാഗ്യവും
കൂടി അമ്മ ഇല്ലാതാക്കിത്തീൎക്കരുതേ" എന്നു വളരെ താല്പൎയ്യമായി മന്ദമന്ദം
പറഞ്ഞു.

മാത ഇതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടു. ഇടക്കിടെ ഹൃദയത്തിൽ
കുറെ വിരോധഭാവം ഉണ്ടായെങ്കിലും മകളുടെ ശുഷ്ക്കാന്തിയും തീക്ഷ്ണതയും ഘന
ഭാവവും വാഗ്ഗൌരവവും മറ്റും കണ്ടു ശരീരത്തിൽ ഒരു ഇളക്കം പോലും കൂ
ടാതെ അവസാനത്തോളം അതിതാത്പൎയ്യത്തോടും കൂടെ ചെവികൊടുത്തു കേട്ടു.
അതിന്റെ ശേഷം മാണിക്കത്തിനു ആശ്വാസവും ധൈൎയ്യവും വരുത്തുവാൻ
ചിരഞ്ജീവിയും ജ്ഞാനാഭരണവും ഓരോന്നു പറഞ്ഞു. അവരും
തന്റെ മകളും തമ്മിൽ പറഞ്ഞതെല്ലാം മാതെക്കു പുത്തരി ആയിരുന്നു. ചില
തൊന്നും ഗ്രഹിച്ചില്ല എന്നു തന്നെ പറയാം. എങ്കിലും അവൾ യാതൊരു വി
രോധവും പറയാതെ അവരുടെ ഇഷ്ടം പോലെ അന്യോന്യം സംസാരിപ്പാൻ
സമ്മതിച്ചു വിട്ടു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/40&oldid=195763" എന്ന താളിൽനിന്ന് ശേഖരിച്ചത്