താൾ:GkVI259.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

വൾ്ക്കു താത്പൎയ്യമുണ്ടായിരുന്നില്ല. കാരണം ഒരാൾ്ക്കു തന്റെ ആത്മരക്ഷയെക്കുറി
ച്ചുള്ള ഉറപ്പു ലഭിച്ചശേഷം പിന്നെ മറ്റുള്ളവരുടെയും രക്ഷെക്കായി ചിന്തിച്ചു അ
ദ്ധ്വാനിക്കാതിരിക്കയില്ലല്ലോ. അതുകൊണ്ടു അമ്മയോടു കൂടത്തന്നെ ഇരുന്നാൽ
അമ്മയുടെ മനസ്സു ക്രമേണ ഭേദിപ്പിക്കാം എന്ന ആശയോടും, വിട്ടുപോയിക്കള
ഞ്ഞാൽ അമ്മയുടെ ഹൃദയം കഠിനപ്പെട്ടുപോകും എന്ന ആശങ്കയോടും കൂട അ
വിടെ തന്നെ ഇരിപ്പാൻ തീൎച്ചപ്പെടുത്തി.

എന്നാൽ മാണിക്കം ഒരു കുട്ടിയെപ്പോലെ ഈ മതം വിശ്വസിച്ചെന്നല്ല.
അക്ഷരപരിജ്ഞാനവും വിദ്യയും ഇല്ലാത ചിലൎക്കു, സാധാരണബുദ്ധിയും വി
വേകവും ചില വിദ്വാന്മാരെക്കാൾ ഉണ്ടായി കാണാറുണ്ടല്ലോ. ഇവൾ അതു
പോലെ ഒരുത്തി ആയിരുന്നതിനാൽ ക്രിസ്തീയവേദപുസ്തകം വായിച്ചു കേൾക്കു
മ്പോൾ അവൾ വളരെ കഠിനങ്ങളായ ചില ചോദ്യങ്ങൾ കഴിച്ചിരുന്നു. അ
വെക്കുള്ള സമാധാനം കേട്ട ശേഷം താൻ പിടിച്ചതു സത്യം എന്ന നിലയിൽ
നില്ക്കാതെ സത്യത്തിന്നു ഹൃദയപരമാൎത്ഥതയോടെ വഴിപ്പെടുകയും ചെയ്യും. അ
തുനിമിത്തമത്രെ, അവളുടെ സംശയങ്ങൾ അവൾക്കു തീൎന്നുകിട്ടുവാൻ സംഗ
തിയായതു. അവളുടെ ചില ചോദ്യങ്ങൾ ഇവിടെ പ്രസ്ഥാപിക്കാം.

൧. ദൈവം ഒരു കല്പന കല്പിക്കയും മനുഷ്യൻ അതു ലംഘിക്കയും ചെയ്യു
ന്നതിനു മുമ്പേ ഗുണം ദോഷം എന്ന രണ്ടവസ്ഥകൾ ഉണ്ടായിരുന്നോ? ഉണ്ടാ
യിരുന്നെങ്കിൽ അവയുടെ ഉത്പത്തി എവിടെ ആയിരുന്നു? ഇല്ലായിരുന്നെങ്കിൽ
ഗുണദോഷങ്ങളെ അറിയിക്കുന്ന വൃക്ഷം മനുഷ്യന്നു മുമ്പെ സൃഷ്ടിക്കപ്പെട്ടിരുന്നു
എന്നു പറയുന്നതു എങ്ങിനെ?

൨. കൌശലം ദുൎഗ്ഗുണമോ? സദ്ഗുണമോ? ദുൎഗ്ഗുണമെങ്കിൽ പാപത്തിന്നു
മുമ്പേ പാമ്പിനെ കൌശലമുള്ള ജന്തു എന്നു പറയുന്നതെങ്ങിനെ?

൩. മനുഷ്യന്റെ മനോബോധം അവന്റെ കൂടത്തന്നെ സൃഷ്ടിക്കപ്പെട്ട
തോ, കല്പനയുടെ ശേഷം ഉണ്ടായതോ? കൂടത്തന്നെ സൃഷ്ടിക്കപ്പെട്ടതാകു
ന്നെങ്കിൽ അന്നു മനോബോധം ദുഷിച്ചുപോയിരുന്നില്ലല്ലോ. അങ്ങിനെ ഇ
രിക്കേ കല്പനകൊണ്ടെന്താവശ്യമായിരുന്നു? കല്പനയുടെ ശേഷം ഉണ്ടായതാ
കുന്നുവെങ്കിൽ ഗുണം ദോഷം എന്ന വ്യത്യാസം മുമ്പേ തന്നെ ഉണ്ടായി എന്നു
വരുമോ?

൪. നന്മയും തിന്മയും വെവ്വേറെയോ, രണ്ടും സമ്മിശ്രമായ ഒരു ഏകസ്വ
രൂപമോ? നന്മയിൽനിന്നു തിന്മയും തിന്മയിൽനിന്നു നന്മയും ഉത്ഭവിച്ചു കാ
ണാറുണ്ടല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/35&oldid=195751" എന്ന താളിൽനിന്ന് ശേഖരിച്ചത്