— 171 —
നിന്നെഴുന്നീറ്റു എന്തോ തമ്മിൽ പറഞ്ഞതിൽ "മരണം നമ്മെ വേർ പിരി
പ്പോളം" എന്നു മാത്രമേ അവർ കേട്ടുള്ളു. അതു പറയുമ്പോൾ അവരിരുവരും
തമ്മിൽ കൈ പിടിച്ചിരുന്നു. അതിന്റെ ശേഷം അവർ മറ്റവരെ ചെന്നു
ചേൎന്നു നാല്വരും കൂടി പോയശേഷം ഒളിച്ചിരുന്ന പാറാവുകാരും ഒന്നാമത്തേ
വനെ പരിഹസിച്ചും ചിരിച്ചും കൊണ്ടു ഇറങ്ങി പോയി. രണ്ടു ദിവസം കഴി
ഞ്ഞശേഷം ജീവരത്നവും വത്സലയും എത്തി സുകുമാരിയെയും കരുണയെയും
കണ്ടു മതിരാശിയിൽ വേഷച്ഛന്നനായി പാൎത്ത മൂന്നുമാസത്തെ വിവരങ്ങളും
മറ്റും ആവൎത്തിച്ചു എല്ലാവരെയും കേൾപ്പിച്ചു സന്തോഷിച്ചു.
ഒരു മാസം കഴിഞ്ഞശേഷം ശ്മശാനത്തിൽ വെച്ചു സത്യദാസനും സുകുമാ
രിയും രഹസ്യമായി ചെയ്തകരാർ "ദൈവത്തിന്നും ക്രിസ്തീയസഭെക്കും മുമ്പാകെ"
ചെയ്കയും സഭാപുരോഹിതൻമുഖാന്തരം ദൈവാനുഗ്രഹം കൈക്കൊൾകയും
ചെയ്തു.
ഇവരോടു കൂടെ തന്നെ കരുണയും സത്യാൎത്ഥിയും ഭാൎയ്യാഭൎത്താക്കന്മാരാ
യും തീൎന്നു.
സമാപ്തി.