താൾ:GkVI259.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനേഴാം അദ്ധ്യായം

മരിച്ചവരുടെ ദേഹങ്ങളെ അടക്കം ചെയ്യുന്ന ശ്മശാനസ്ഥലത്തെ കുറിച്ചു
നൂറ്റിൽ തൊണ്ണൂറാളുകൾക്കും പലവിധ അജ്ഞാനങ്ങളുണ്ടു. അവിടെ പ്രേത
ങ്ങൾ സഞ്ചരിക്കുന്നു എന്നും രാത്രി അതിന്റെ സമീപത്തു പോയെങ്കിൽ ഭൂത
ങ്ങൾ ഉപദ്രവിക്കുമെന്നും ഈ കാലത്തു പോലും പലരും വിശ്വസിക്കുന്നുണ്ടു.
മറ്റുള്ള കാൎയ്യങ്ങളിൽ മഹാ ധൈൎയ്യവാന്മാരായവരിൽ ചിലർ പോലും രാത്രിയിൽ
ഒരു ശ്മശാനത്തിന്നരികെ പോകുവാൻ മടിക്കും. ഭയമുള്ളതു കൊണ്ടു തന്നെ.
എങ്കിലും സത്യക്രിസ്ത്യാനികളുടെ അഭിപ്രായം തീരെ വിപരീതമാകുന്നു. അ
വൎക്കു അതു സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഇരിപ്പിടമായ ഒരു സ്ഥല
മാകുന്നു. തങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ടവരുടെ ശരീരങ്ങൾ പുനരുത്ഥാനവും
കാത്തു കിടക്കുണ സ്ഥലമാകയാൽ അവർ ആ സ്ഥലത്തെ ഭിതിയോടെ നോക്കാ
തെ പരിശുദ്ധവിചാരങ്ങളോടും തങ്ങളും അല്പകാലത്തിന്നുള്ളിൽ അങ്ങിനെ
തന്നെ മറ്റുള്ളവരോടു കൂടെ അവിടെ കിടക്കേണ്ടി വരും എന്നുള്ള അറിവോടും
കൂടിയാകുന്നു നോക്കുക. ഒരു ശവക്കല്ലറയുടെ സമീപത്തോ ശവക്കുഴിയുടെ
കരെക്കലോ നില്ക്കുമ്പോൾ തന്റെ മരണത്തെയും ന്യായവിധിയെയും കുറിച്ചു
ആലോചിക്കാത്ത ഒരു മനുഷ്യനുണ്ടോ? അതുകൊണ്ടു ശ്മശാനം മനുഷ്യന്റെ
ഹൃദയത്തെ ദൈവത്തിങ്കലേക്കു തിരിക്കുന്ന കാൎയ്യങ്ങളിൽ ഒന്നാകയാൽ ആ സ്ഥല
ത്തെയല്ല വാസ്തവത്തിൽ ഭയപ്പേടേണ്ടതു. മനുഷ്യർ പേടിക്കേണ്ടതു ബ്രാണ്ടി
ഷാപ്പിന്റെ അടുക്കൽ പോവാനും നഗരങ്ങളിലെ "ബാബിലോൻ തേരുവീഥി
കളിൽ" കൂടി സഞ്ചരിപ്പാനും നാടകശാലകളിലും കൂത്തു കാഴ്ചകൾ ഉള്ള സ്ഥല
ങ്ങളിലും പോകുവാനും ആകുന്നു. മനുഷ്യനെ ബാധിക്കുന്ന ദുൎഭൂതങ്ങൾ അവി
ടങ്ങളിലാണുള്ളതു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/182&oldid=196186" എന്ന താളിൽനിന്ന് ശേഖരിച്ചത്