താൾ:GkVI259.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 162 —

സത്യ: "അതെ, നിന്നെക്കൊണ്ടു കേട്ടതു ഞാനും, എന്നെക്കൊണ്ടു കേട്ടതു
നീയും വിശ്വസിക്കരുതായിരുന്നു. താരബായി ഇതു അസാരം നിന്നോട്ടു പറ
ഞ്ഞെന്നു ഞാൻ കേട്ടു. അച്ഛൻ ഒന്നും പറഞ്ഞിട്ടില്ലയോ?"

സുകു: "എന്നോടു അച്ഛൻ യാതൊന്നും പറഞ്ഞിട്ടില്ല. എന്റെ അച്ഛൻ
ആകുന്നു എന്നു എങ്ങിനെ അറിഞ്ഞു? മുമ്പെ അറിഞ്ഞിരുന്നുവോ?"

സത്യ: "ഇല്ല. അച്ഛൻ ഇന്നു രാവിലെയാകുന്നു പറഞ്ഞതു .തളിപ്പറമ്പിൽ
വെച്ചു നിന്നോടു എന്റെ കാൎയ്യം പറവാൻ വിചാരിച്ചെങ്കിലും അതിനു തരമാ
യില്ല പോൽ. നിന്റെ അച്ഛന്റെ ചരിത്രവും നീയുമായുള്ള സംബന്ധവും
ഒക്കെ എന്നോടു ഇന്നു രാവിലെയാകുന്നു പറഞ്ഞതു."

സുകു: "നാം തമ്മിൽ ഈ ഇടൎച്ച വന്നതിനാൽ ഇപ്പോൾ സ്നേഹം അധിക
മായി എന്നു തോന്നുന്നില്ലയോ?"

സത്യ: "നിശ്ചയമായി. അതിന്നു യാതൊരു സംശയവുമില്ല. ഈ വേൎവ്വാടു
വന്നിരുന്നില്ലെങ്കിൽ സാക്ഷാൽ സ്നേഹത്തിന്റെ വില നമുക്കു അറിവാൻ സം
ഗതിവരികയില്ലയായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു."

സുക: "എന്റെ സന്തോഷം വൎണ്ണിപ്പാൻ വഹിയാ. എന്റെ അച്ഛനെയും
കണ്ടെത്തി എന്റെ പഴയ സ്നേഹിതനെ എനിക്കു കാന്തനായും കിട്ടി."

സത്യ: "എനിക്കും വളരെ സന്തോഷമുണ്ടു. എനിക്കു എന്റെ പഴയ സ്നേ
ഹിതയെ കാന്തയായിട്ടും അവൾമൂലം ഒരു അച്ഛനെയും കിട്ടി. പക്ഷേ ഒരു
അമ്മയെയും കിട്ടും."

സുകു: "അതാരാകുന്നു?"

സത്യ: "നീ ഇനിയും അറിഞ്ഞില്ലേ? നിന്റെ അച്ഛന്റെ ചരിത്രം കേട്ടേ
ടത്തോളം ഞാൻ മനസ്സിലാക്കിയതു അച്ഛൻ കരുണമ്മയെ വിവാഹം ചെയ്യുമെ
ന്നാകുന്നു."

സുകു: "എന്നാൽ അതെത്രയും നന്നായി. കരുണമ്മ ഇതുവരെക്കും എനി
ക്കൊരമ്മയായിരുന്നു."

സത്യ: "വത്സലയും ഭൎത്താവും ഇങ്ങോട്ടു വരുന്ന വൎത്തമാനം അറിഞ്ഞുവോ?"

സുകു: "അറിഞ്ഞു. എങ്കിലും ആ സാധു ഇനി അധികം ജീവിക്കയില്ലെന്നു
തോന്നുന്നു. നന്ന പരവശമായിരിക്കുന്നു."

സത്യ: "ജീവനും മരണവും ദൈവത്തിൻ പക്കലാകുന്നുവല്ലൊ. എങ്കിലും
ആ സ്ത്രീ തന്റെ കഷ്ടകാലങ്ങളിൽ ദൈവത്തെ കൈവിട്ടുകളയാതെ അവനിൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/176&oldid=196163" എന്ന താളിൽനിന്ന് ശേഖരിച്ചത്