താൾ:GkVI259.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—141—


രുന്ന മുറിയുടെ വാതിൽ തുറന്നു വളരെ ഗൌരവത്തോടും കൂടെ ഒരു യുവതി
അകത്തേക്കു കടക്കുന്നതു കണ്ടു സത്യദാൻ ഉടനെ എഴുന്നീറ്റു സലാം പറഞ്ഞു.
അവളും സലാം മടക്കി പറഞ്ഞു കൈകൊടുത്ത ശേഷം ഇരുവരും അന്യോന്യം
നോക്കിനിന്നു.

സുകുമാരിയുടെ ദേഹം തങ്കവൎണ്ണവും മുഖം നല്ല സൌന്ദൎയ്യമുള്ളതുമായിർന്നു.
സൌന്ദൎയ്യത്തിൽ താരബായി ഇവളെ കടക്കുമെങ്കിലും ഇവളുടെ ശരീരാകൃതിയും
ശക്തിയും ഇവൾക്കു മറ്റവളേക്കാൾ യോഗ്യതെക്കു സംഗതി വരുത്തി. ക്രിസ്തീയ
സ്ത്രീകൾ അക്കാലത്തു സ്വൎണ്ണാഭരണങ്ങൾ ധരിക്കാറില്ലായിരുന്നു. പ്രകൃത്യാ
തന്നെയുള്ള സൌന്ദൎയ്യമായിരുന്നു സുകുമാരിയുടെ ആഭരണം. ദേഹവും അംഗ
ങ്ങളും വളരെ യോജിപ്പുള്ള വളൎച്ചയിലും പുഷ്ടിയിലും ആയിരുന്നു. വിശേഷ
മായൊരു പുടവയും ഉടുത്തിരുന്നു. സത്യദാസൻ അവളെ ആ പാദചൂഡം
ഒന്നു നോക്കി അഞ്ചുനിമിഷത്തോളം മൌനമായി നിന്നശേഷം സുകുമാരി അ
വനോടു ഇരിപ്പാൻ പറഞ്ഞു. താനും രണ്ടുമൂന്നു വാര അകലെ ഇരുന്നു. സുകു
മാരി അവനോടു ഇരിപ്പാൻ പറവാൻ ഇത്ര താമസിച്ചതു മൎയ്യാദക്കേടുകൊണ്ടല്ല.
പരിഭ്രമം നിമിത്തമത്രെ. സത്യദാസാനായിരുന്നു ഒന്നാമതു സംസാരിച്ചതു.
സുകുമാരി അയച്ചകത്തു അവൻ കുപ്പായകീശയിൽ നിന്നെടുത്തു കാണിച്ചു
കൊണ്ടു “ഈ എഴുത്താരാകുന്നു അയച്ചതു? എന്റെ എഴുത്തിനു ഇത്ര അപരി
ചിതഭാവത്തിൽ ഒരു മറുപടി കിട്ടുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരി
ച്ചിട്ടില്ല” എന്നു പറഞ്ഞു.

സുകു: “ഇത്ര അപരിചിതഭാവത്തിൽ എനിക്കു ഒരു കത്തു കിട്ടുമെന്നു ഞാ
നും വിചാരിച്ചിരുന്നില്ല.”

സത്യ : “ഞാൻ ഇവിടെ എത്തിയ വിവരം കേട്ടിരുന്നുവോ”

സുകു : “ഞാൻ ഇവിടെ ജീവനോടെയുള്ള വിവരം അറിഞ്ഞിരുന്നുവോ?”

സത്യ : “ഓഹോ ഞാൻ ഇതുവരെ കത്തയക്കാത്ത സംഗതി ഞാൻ പറയാം.”

സുകു : “സംഗതി എനിക്കറിയാം. പറഞ്ഞു ബുദ്ധിമുട്ടേണ്ടാ”

സത്യ : “സുകുമാരീ! ഈ പറഞ്ഞതിന്റെ അൎത്ഥമെന്തെന്നു എനിക്കറിഞ്ഞു”
കൂടാ. ഞാൻ ഇവിടം വിട്ടുപോകുമ്പോൾ എനിക്കു സുകുമാരിയോടുണ്ടായ സ്നേ
ഹം വർദ്ധിക്കുകയല്ലാതെ ഒരു അണുമാത്ര പോലും കുറഞ്ഞിട്ടില്ലെന്നുള്ളതു എന്റെ
പരമാൎത്ഥമാകുന്നു. എന്നാൽ സുകുമാരിക്കു മുമ്പേത്ത സ്ഥിതിയിൽനിന്നു വളരെ
മാറ്റമാകുന്നു കാണുന്നതു. അതു എന്റെ നിൎഭാഗ്യമെന്നേ ഞാൻ വിചാരി
ക്കുന്നുള്ളൂ.”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/155&oldid=196066" എന്ന താളിൽനിന്ന് ശേഖരിച്ചത്