താൾ:GkVI259.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—137—

'ഈ സഭയിൽ കപടഭക്തന്മാൎക്കേ മാനമുള്ളു. രഹസ്യത്തിൽ മഹാ പാപം
ചെയ്തു ജീവിക്കുന്നവൎക്കു മാനവും പരസ്യത്തിൽ ഒരൊറ്റ പാപം വെളിവായ
സത്യാനുതാപിക്കു എന്നേക്കും അപമാനവും ആകുന്നു കണ്ടുവരുന്നതു. ഞാൻ
ജീവകാലം മുഴുവൻ ഹാസ്യപാത്രമായി ഇവിടെ ജീവിക്കയില്ല' എന്നു പ
റഞ്ഞു ഞാൻ എത്ര ഉപദേശിച്ചിട്ടും കേൾക്കാതെ പോയ്ക്കളഞ്ഞു. മാസാന്തരം
എനിക്കു അഞ്ചുറുപ്പിക അയക്കുന്നുണ്ടു. എന്നോടുള്ള ദയയും വാത്സല്യവും നി
മിത്തം ഇപ്പോൾ നല്ല നടപ്പിൽ ജീവിക്കുന്നു എന്നു എനിക്കു തീൎച്ചയുണ്ടു. എ
ന്റെ വൎത്തമാനം ഞാൻ അറിയിക്കാതെ ഒക്കയും അറിയുന്നുണ്ടു. എങ്കിലും
താൻ എവിടെയാണെന്നു എനിക്കറിവില്ല. മാസാന്തരം അയക്കുന്ന ഉറുപ്പിക
ആരെങ്കിലും കൊണ്ടത്തരും. ആർ തന്നു എന്നു ചോദിച്ചാൽ 'ആളെ അറിക
യില്ല. ഈ കത്തും ഈ ഉറുപ്പികയും ഇവിടെ തരാൻ പറഞ്ഞു.' എന്നു മാത്രം
പറയും. ഇതിന്നിടെ ഇനിക്കു സുഖക്കേടും കുറെ അധികമായി വലഞ്ഞിരിക്കു
മ്പോൾ സായ്വ് എന്റെ അടുക്കൽ വന്നു എനിക്കൊരു കത്തു തന്നു. അതു പേ
രില്ലാത്ത ഒരെഴുത്തായിരുന്നു. അതിൽ 'സുകുമാരി എന്ന കുട്ടിയെ ശാലയിലി
രിക്കും കാലം നോക്കിയ വത്സല എന്നവൾ ഇപ്പോൾ കുറെ കഷ്ടത്തിലിരിക്കു
ന്നെന്നു കേൾക്കയാൽ ഇതു സഹിതം അമ്പതുറുപ്പിക അവൾക്കായി അയക്കുന്നു.
അഞ്ചു ദിവസം കഴിഞ്ഞാൽ സുകുമാരിയെ കടല്പുറത്തു പതിനഞ്ചാം നമ്പ്ര വീ
ട്ടിൽ കാണാം' എന്നെഴുതിയിരുന്നു. അതു അയച്ചതു സുകുമാരിയായിരിക്കാം
എന്നു വിചാരിച്ചു നന്ദിപറവാനായി ഞാൻ കിടന്നിരുന്ന സ്ഥലത്തുനിന്നു എഴു
ന്നീറ്റു പ്രയേസേന വന്നതാകുന്നു.

സുകുമാരി അതിശയിച്ചുകൊണ്ടു "ഞാൻ ഒരെഴുത്തും എഴുതീട്ടില്ല; എനിക്കു
അമ്പതുറുപ്പിക പോയിട്ടു അമ്പതു കാശിനുപോലും ഗതിയില്ല" എന്നു പറഞ്ഞു.
മൂവരും കൂടെ വളരെ ആശ്ചൎയ്യപ്പെട്ടു ഇതിനെ കുറിച്ചു ഓരോ അഭിപ്രായങ്ങളും
ഊഹങ്ങളും പറഞ്ഞു അന്തം കാണാതെ ആയ ശേഷം കരുണ വത്സലയുടെ വി
വാഹജീവനത്തെ കുറിച്ചു അവളോടു ഏറിയ ആശ്വാസവാക്കുകൾ പറഞ്ഞു ഒടു
വിൽ "കഷ്ടകാലങ്ങൾ കഴിഞ്ഞല്ലോ ഇനി കൃപയുള്ള ദൈവം കുറെ സുഖകാല
വും കൂടെ തരും" എന്നു വാക്കുകളാൽ സന്തോഷിപ്പിച്ചു സുകുമാരിയുടെ പേരിൽ
മൂന്നുറുപ്പികയും കൊടുത്തു വിട്ടയച്ചു.

അവൾ പോയ ശേഷം സുകുമാരി കരുണയോടു "നമുക്കു വേണ്ടി ഇത്ര പ
ണം ചെലവറുക്കുന്ന ഈ അറിയാത്ത ആൾ ആരായിരിക്കും" എന്നു ചോ
ദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/151&oldid=196054" എന്ന താളിൽനിന്ന് ശേഖരിച്ചത്