താൾ:GkVI259.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—135—

തമ്മിൽ വിവാഹം കഴിച്ചു പിന്നെ സ്വഭാവമൊക്കാഞ്ഞാൽ നിത്യശണ്ഠക്കും ജീ
വിതാവസാനം വരെ നിൎഭാഗ്യത്തിന്നും ഇടയായിത്തീരും എന്നായിരുന്നു സാ
യ്വിന്റെ അഭിപ്രായം. അതുകൊണ്ടു കല്യാണം നിശ്ചയിച്ചാൽ അതു സ്ഥിര
പ്പെടുത്തുംവരെ അവരിരുവരും തമ്മിൽ കണ്ടു സംസാരിക്കുന്നതിന്നു സ്വാത
ന്ത്ര്യമുണ്ടായിരുന്നെന്നു മാത്രമല്ല, അങ്ങിനെ വേണമെന്നതു ഒരു ചട്ടവുമായി
രുന്നു. എന്റെ ഭർത്താവു ഈ കോഴിക്കോട്ടുകാരനാകയാൽ കത്തുമൂലം മാത്രമേ
ഞങ്ങൾ തമ്മിൽ നാലുമാസത്തേക്കു പരിചയുണ്ടായുള്ളൂ. വിവാഹം കഴിഞ്ഞു
ഒരു മാസം ചെന്നപ്പോൾ മൂപ്പരുടെ സ്വഭാവം വെളിവായി ചെമ്പു പുറത്തായി
തുടങ്ങി. സായ്വുമാരുട മുമ്പാകെ മഹാമൎയ്യാദസ്ഥനും വീട്ടിൽ ഒരു നിഷ്ക്കണ്ടകനും
ആയിരുന്നു. ഭാൎയ്യ എന്നു വെച്ചാൽ ഭൎത്താവിനെ ശുശ്രൂഷിപ്പാൻ ദൈവം
സൃഷ്ടിച്ച ഒരു അടിമയത്രെ എന്നായിരുന്നു തന്റെ അഭിപ്രായം. ഞാൻ രാപ്പ
കൽ എത്രയോ അദ്ധ്വാനിച്ചു പ്രസാദിപ്പിപ്പാൻ ശ്രമിച്ചിട്ടും എനിക്കു ഹിംസ
തന്നെയായിരുന്നു അനുഭവം. ഓരോരിക്കൽ ഓരോ വലിയ വടി എടുത്തു
അടിപ്പാൻ വരുന്നതു കണ്ടാൽ വല്ല നായെയോ പോത്തിനെയോ മറ്റോ അടി
പ്പാൻ പോകുന്നതോ എന്നു തോന്നും. ശരീരമാസകലം വിറപ്പിച്ചു കൊണ്ടു അ
ടിപ്പാൻ തുടങ്ങിയാൽ താൻ തളരണം. എന്നാൽ മാത്രം മതിയാകും. ഇതി
ന്നൊന്നും വമ്പിച്ചൊരു ഹേതുവും വേണ്ടാ. ഒരു വിളി വിളിക്കുമ്പോൾ ഞാൻ
എന്തു പണി ചെയ്കയാണെങ്കിലും എത്ര ദൂരെയാണെങ്കിലും അവിടെ അപ്പോൾ
എത്തിക്കൊള്ളേണം. അല്ലെങ്കിൽ അടിക്കു വകയായി. വിളിച്ചാൽ കുറെ
ഉറക്കെ വിളി കേട്ടു പോയാൽ അതു അഹംഭാവമെന്നായി. കീഴടക്കമില്ലാത്തവൾ
എന്നു പറഞ്ഞു അടിപ്പാൻ തുടങ്ങും. കുറെ പതുക്കെ വിളി കേട്ടാൽ ബഹുമാനം
പോരാ എന്നു പറഞ്ഞടിക്കും. ഊൺ കഴിക്കുമ്പോൾ ഒന്നുകിൽ കറിയിൽ
ഉപ്പേറിപ്പോയി, അല്ലെങ്കിൽ കുറഞ്ഞുപോയി എന്നൊരു ഹേതുവുമുണ്ടാകും.
എന്റെ ശരീരം ഈ വക കഠിനഭേദ്യത്താൽ നുറുങ്ങി ഒന്നും ചെയ്വാൻ വഹി
യാതെ ഒരിടത്തു കിടക്കുന്നതു കണ്ടു പോയെങ്കിൽ ഇല്ലാത്ത ദീനം നടിച്ചു കിട
ക്കുകയാണെന്നു പറഞ്ഞു അവിടെയും ഇട്ടടിക്കും. രാവിലെയും രാത്രിയും
വീട്ടിൽ പ്രാൎത്ഥന കഴിക്കയില്ല. ഞങ്ങളുടെ പ്രാൎത്ഥന വടികൊണ്ടായിരുന്നു.
പുറത്തു കിഴിഞ്ഞാൽ ഇത്ര ഭക്തനില്ല. എന്നാൽ ഉറങ്ങുവാൻ പോകുമ്പോഴും
കൂടി പ്രാൎത്ഥിക്കയില്ല. അതിനെ കുറിച്ചു ഞാൻ ചോദിച്ചാൽ കിടന്നുംകൊണ്ടു
പ്രാൎത്ഥിച്ചിരിക്കുന്നു എന്നു പറയും. “കിടന്നും കൊണ്ടാകുന്നുവോ പ്രാൎത്ഥിക്ക”
എന്നെങ്ങാൻ ചോദിച്ചു പോയെങ്കിൽ ഒരു മണിക്കൂറത്തെ പ്രഹരത്തിന്നു വക
യായി. എനിക്കു രണ്ടു പൈതങ്ങൾ ജനിച്ചു. സാധാരണയായി ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/149&oldid=196047" എന്ന താളിൽനിന്ന് ശേഖരിച്ചത്