താൾ:GkVI259.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—127—


വണ്ടി പുറപ്പെടാറായപ്പോൾ കരുണ അവനോടു “നിങ്ങൾ ഞങ്ങൾക്കു
ചെയ്ത സൎവ്വ ഉപകാരങ്ങൾക്കായും വളരെ നന്ദിപറയുന്നു, ഞങ്ങൾ അറിയാ
ത്ത നിങ്ങളുടെ യജമാനന്നും ഞങ്ങളുടെ ഉപചാരം പറയേണം. അറിയാത്ത
ആളുടെ ധൎമ്മം അനുഭവിക്കുന്നതു ഞങ്ങൾക്കു കുറവാകയാൽ സൎവ്വചെലവുകളും
എന്റെ അച്ഛനെ അറിയിപ്പാൻ പറകയും വേണം.” എന്നും മറ്റും പറഞ്ഞു,
അവന്നു അഞ്ചുറുപ്പിക ഇനാം വെച്ചു കാട്ടിയെങ്കിലും അതു യജമാനന്റെ
കല്പനെക്കു വിരോധമാകയാൽ വാങ്ങുവാൻ പാടില്ലെന്നു പറഞ്ഞു വളരെ താഴ്മ
യോടെ അതു നിഷേധിച്ചു.

പിറ്റേ ദിവസം വൈകുന്നേരം അവർ ബേപ്പൂരിൽ വണ്ടി ഇറങ്ങിയ
പ്പോൾ ദിനകരൻ അയച്ച വേറൊരു പണിക്കാരാൻ അവിടെവെച്ചു അവരെ
എതിരേറ്റു കോഴിക്കോട്ടേക്കു കൂട്ടിക്കൊണ്ടു പോയി. ആ വേലക്കാരനോടു
അവർ നാട്ടുവൎത്തമാനം ചോദിച്ചപ്പോൾ അവൻ ഒന്നാമതു തന്നെ പറഞ്ഞതു
ഗുലാബ്സിങ്ങിന്റെ ഭാര്യയും മക്കളും സത്യദാസനും കോഴിക്കോട്ടു സുഖത്തിന്നായി
വന്നു താമസിക്കുന്നുണ്ടെന്നായിരുന്നു. കോഴിക്കോട്ടു രണ്ടുദിവസം താമസി
പ്പാൻ അനുവാദമുണ്ടായിരുന്നതിനാൽ, അതിലിടെക്കു സത്യദാസനെ ഒന്നു കാ
ണേണം എന്നു സുകുമാരിക്കൊരു താല്പൎയ്യമുണ്ടായി. അതുകൊണ്ടു പിറ്റേദിവ
സം രാവിലെ കരുണ എഴുന്നീല്ക്കുന്നതിന്നു മുമ്പേ താൻ സ്വകാൎയ്യമായി കടൽ
ത്തീരത്തേക്കു പുറപ്പെട്ടു. അവിടെ അവൻ താരബായിയോടു കൂടെ കാറ്റേ
ല്ക്കുവാൻ വരുമെന്നു അവൾക്കു നിശ്ചയമുണ്ടായിരുന്നു. ഇവൾ താമസിച്ച വീടു
കടൽത്തീരത്തിന്നു സമീപമായിരുന്നതിനാൽ അവൾ എളുപ്പത്തിൽ കടല്ക്കരെക്ക
ടുക്കെയുള്ള നിരത്തിന്മേൽ എത്തി അവിടെനിന്നു തെക്കോട്ടോ വടക്കോട്ടോ
പോകേണ്ടതെന്നാലോചിച്ചു സംശയിച്ചു നിൽക്കുമ്പോൾ പെട്ടെന്നു “സേഡ്
ഹാൎട്ട്” എന്ന ആളെ കണ്ടു. എവിടേക്കു പോവാൻ ഭാവിക്കുന്നു? എന്നു ചോദിച്ചു.

സുകു :“ഞാൻ രാവിലത്തെ കാറ്റു അസാരം കൊള്ളാമെന്നുവെച്ചു പുറ
പ്പെട്ടതാകുന്നു.”

സേഡ് :”നിണക്കൊരു തുണയില്ലാത്ത സംഗതിയെന്തു? നീ ഈ അന്യ
ദേശത്തു തനിയെ നടന്നു വഴിതെറ്റിപ്പോകയില്ലയോ?”

സുകു : “ഞാൻ ദൂരെയെങ്ങും പോവാൻ വിചാരിക്കുന്നില്ല. സമീപം കുറ
ച്ചൊക്കെ ചുറ്റി നടന്നു ഇങ്ങോട്ടു തന്നെ പോരും.”

സേഡ്: “ഏതായാലും നീ തനിച്ചു നടക്കേണ്ടാ. ഞാൻ കൂടെ പോരുന്ന
തിന്നു വിരോധമുണ്ടോ?”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/141&oldid=196029" എന്ന താളിൽനിന്ന് ശേഖരിച്ചത്