താൾ:GkVI259.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

യാമായിരുന്നു. എന്നാൽ നാം ഉയിൎത്തെഴുനീറ്റാൽ പഞ്ചേന്ദ്രിയങ്ങളാൽ ബ
ന്ധിതരായിരിക്കയില്ലെന്നാകുന്നു വിചാരിക്കേണ്ടതു. അപ്പോൾ അറിവാൻ പാ
ടുള്ളതിനെ കുറിച്ചു ഇപ്പോൾ തലെക്കിളക്കം വരുത്തുന്നതെന്തിനാകുന്നു?"

കരു: "നി പറഞ്ഞുതുകാൎയ്യം തന്നെ. എന്നാൽ എന്നെ വേദപുസ്തകം പഠി
പ്പിച്ച ആൾ എന്നോടു ഇതിനു ഏകദേശം തുല്യമായ വേറൊരു കാൎയ്യം പറ
ഞ്ഞിട്ടുണ്ടു. അതു എന്റെ ഒന്നാം ചോദ്യത്തിനു സാമാന്യം തൃപ്തികരമായ ഒരു
സമാധാനമായി തോന്നുന്നു. മനുഷ്യന്റെ അറിവു പഞ്ചേന്ദ്രിയങ്ങളാൽ ബ
ന്ധിതമായിരിക്കുന്നു എന്നു നീ പറഞ്ഞുവല്ലോ. ആയാൾ പറഞ്ഞതു മനുഷ്യൻ
സ്ഥലം കാലം എന്നിവറ്റാലും ബന്ധിതനായിരിക്കുന്നു എന്നാകുന്നു. സ്ഥലം
കാലം എന്നിവയോടു സംബന്ധിപ്പിക്കാതെ സൃഷ്ടിയുടെ സ്ഥിതി എങ്ങിനെ ആ
യിരിക്കുമെന്നു നിണക്കു ഊഹിച്ചറിയാമോ?"

സുകു: "പാടില്ല. എനിക്കു കഴികയില്ല."

കരു: "ശരി, വലിപ്പമില്ലായ്മ അല്ലെങ്കിൽ സ്ഥലമില്ലായ്മ എന്നതിന്റെ സ്വ
ഭാവവും കാലമില്ലായ്മ എന്നതിന്റെ സ്വഭാവവും നമ്മുടെ ബുദ്ധിക്കു തിരെ അഗ്രാ
ഹ്യമാകുന്നു. ആ ആളുടെ അഭിപ്രായം മനുഷ്യന്നു കാലം രണ്ടേ ഉള്ളൂ എന്നാ
കുന്നു. ഭൂതവുംഭാവിയും. ഒരു നിമിഷത്തെ പറ്റി നാം ആലോചിപ്പാൻ ആരം
ഭിക്കുമ്പോഴേക്കു തന്നെ അതു കഴിഞ്ഞു പോകുന്നു. അതു ഭൂതകാലമായി. പിന്നേ
വരുവാനുള്ള നിമിഷത്തെ കുറിച്ചേ വിചാരിപ്പാൻ പാടുള്ളു. അപ്പോഴെക്കു അതും
കഴിഞ്ഞുപോകും. അതുകൊണ്ടു സമയത്തെ എത്രയും ചെറിയ ഖണ്ഡങ്ങളാക്കി വി
ഭാഗിച്ചാൽ ഓരോ നൊടിനേരവും ഒന്നുകിൽ ഭൂതം അല്ലെങ്കിൽ ഭാവി ആയിരി
ക്കും. വൎത്തമാനമെന്നതില്ല. നമ്മുടെ ഉയിൎപ്പിന്റെ ശേഷം നമുക്കു ഭൂതവും ഭാവി
യുമുണ്ടാകയില്ല വൎത്തമാനമേ ഉണ്ടാകയുള്ളൂ. അതിന്റെ സ്വഭാവം തിരിച്ചറി
വാൻ നമുക്കു ഇപ്പോൾ കഴികയില്ല. ദൈവത്തിന്റെ കാലത്തിൻ സ്വഭാവം ഇതാ
കുന്നു. ഇതിന്നാകുന്നു നിത്യത എന്നു പേർ. നാം എത്രയോ കാലം മുമ്പെ ചെയ്ത
പാപം ഒന്നുകിൽ മറന്നു പോകുന്നു. അല്ലെങ്കിൽ അന്നത്തെ പോലെ അത്ര
ഘനമുള്ളതായി വിചാരിക്കുന്നില്ല. ദൈവത്തിന്റെ മുമ്പാകെ അതു ഇപ്പോൾ
എന്ന പോലെ എപ്പോഴും പുതുതായി നില്ക്കുന്നു. വരുവാനുള്ളതു നമ്മുടെ
മുമ്പിൽനിന്നു മറഞ്ഞു കിടക്കുന്നു. ദൈവത്തിന്റെ മുമ്പിൽ അതു ഇപ്പോൾ
എന്ന പോലെ വൎത്തമാനമായി നില്ക്കുന്നു. നമ്മുടെ ഭാവിജീവനത്തിൽ നമു
ക്കും ഈ സ്ഥിതിയായിരിക്കും. ആദ്യന്തവിഹീനൻ എന്നു ദൈവത്തെ കുറിച്ചു
പറയുന്നതു ഇതാലോചിച്ചാൽ ഗ്രഹിക്കാമല്ലോ. കാലം ഉള്ളേടത്തു മാത്രമേ
ആദ്യവും അന്തവും ഉണ്ടാവാനിടയുള്ളു.

7✱

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/113&oldid=195947" എന്ന താളിൽനിന്ന് ശേഖരിച്ചത്