താൾ:GkVI22e.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

വേണ്ടുംവണ്ണം ബോധിച്ചിട്ടു ഞങ്ങൾ നിൎവ്യാജമായ നന്നിഭാവം
കാട്ടി, തിരുസേവെക്കായിട്ടു ഞങ്ങളെ മുഴുവൻ സമൎപ്പിച്ചും, വാഴു
ന്നാൾ ഒക്കയും വിശുദ്ധിയിലും നീതിയിലും നിന്റെ മുമ്പാകെ
നടന്നുംകൊണ്ടു, ഇങ്ങിനെ അധരങ്ങളാൽ മാത്രമല്ല നടപ്പിനാ
ലും കൂടെ നിന്റെ സ്തുതിയെ പരത്തുമാറാകേണ്ടതിന്നു ഞങ്ങൾ
കൎത്താവായ യേശു ക്രിസ്തുമൂലം നിന്നോടു അപേക്ഷിക്കുന്നു. ആ
യവൻ നീയും പരിശുദ്ധാത്മാവുമായി എന്നേക്കും സകലബഹു
മാനവും തേജസ്സും അനുഭവിച്ചു വാഴുന്നുവല്ലോ. ആമെൻ. Cp.

പക്ഷവാദങ്ങൾ ആവിതു:

സൎവ്വശക്തിയും നിത്യകനിവും ഉള്ള ദൈവവും ഞങ്ങളുടെ
കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവും ആയുള്ളോവേ,
പ്രിയപുത്രൻ നിമിത്തം കടാക്ഷിച്ചു തിരുവുള്ളം ഇങ്ങോട്ടു ആ
ക്കേണമേ. ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം തിരുസഭ
യെ കരുതിനോക്കി വചനത്തെയും കൃപാകരചൊല്ക്കുറികളെയും
കൂട്ടില്ലാതെ വെടിപ്പായി കാത്തുകൊൾക. നിന്റെ കൊയ്ത്തിൽ
വിശ്വസ്തരായ വേലക്കാരെ അയച്ചു, തിരുവചനത്തിൻ ഘോഷ
ണത്തിന്നായി നിന്റെ ആത്മാവെയും ശക്തിയെയും നല്കി, അ
തിനെ സകല രാജ്യങ്ങളിലും പ്രസ്താവിച്ചു, പുറജാതികളെ മനം
തിരിയുമാറാക്കി, ഇസ്രയേലിൻ ചിതറിയ ആടുകളെയും ചേൎത്തു
കൊള്ളേണമേ. എല്ലാ ഇടൎച്ചകളെയും തടുത്തു, ഭ്രമിച്ചു തെറ്റി
പ്പോയവരെയും പാപത്തിൻ ചതിയിൽ കുടുങ്ങിയവരെയും രക്ഷാ
മാൎഗ്ഗത്തിൽ നടത്തി, ഞങ്ങളെ ശക്തീകരിച്ചു, ലോകത്തോടും താ
ന്താന്റെ ജഡത്തോടും പോരാടി ജയിപ്പാറാക്കേണമേ. ബഹു
മാനപ്പെട്ട ഞങ്ങളുടെ ചക്രവൎത്തി(നി)യെയും, ഇളയ രാജാവി
നെയും, സകല രാജകുഡുംബത്തെയും, മന്ത്രികളെയും തിരുമു
മ്പിൽ ഓൎക്കുന്നു. (B.2.p.*) അവൎക്കു ജ്ഞാനത്തിൻ ആത്മാ
വെ കൊടുത്തു, ശുദ്ധവിചാരങ്ങളെ എത്തിച്ചും കൊണ്ടു, ഈ
ദേശത്തിൽ തേജസ്സു വസിപ്പാനും. കരുണാസത്യങ്ങളും നീതിസ

  • ഇവിടെയും മറ്റുള്ള സ്ഥലങ്ങളിലും B. എന്ന അക്കത്തിൽനിന്നു ആവശ്യം
    പോലെ ഓരോന്നു ചേൎത്തു വായിക്കാം.

2

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/21&oldid=195180" എന്ന താളിൽനിന്ന് ശേഖരിച്ചത്