താൾ:GkVI22e.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 185

സംസാരിക്കുന്നില്ലയോ? നിന്നെ ക്രൂശിപ്പാൻ അധികാരവും നി
ന്നെ അഴിച്ചു വിടുവാൻ അധികാരവും എനിക്കു ഉണ്ടു എന്നു
അറിയുന്നില്ലയോ? യേശു ഉത്തരം ചൊല്ലിയതു: മേലിൽനിന്നു
നിനക്കു തരപ്പെട്ടിട്ടില്ല എങ്കിൽ എന്റെ നേരെ നുനക്കു ഒർ അ
ധികാരവും ഇല്ല. ആയതുകൊണ്ടു നിന്നിൽ എന്നെ ഏല്പിച്ച
വന്നു അധികം പാപം ഉണ്ടു. അന്നു മുതൽ പിലാതൻ അവ
നെ വിടുവിപ്പാൻ അന്വേഷിച്ചു. യഹൂദരോ: നീ ഇവനെ വിടു
വിച്ചാൽ കൈസരുടെ സ്നേഹിതനല്ല, തന്നെത്താൻ രാജാവാ
ക്കുന്നവൻ എല്ലാം കൈസരോടു മറുക്കുന്നവല്ലോ എന്നു ആൎത്തു
പറഞ്ഞു. ആ വചനം പിലാതൻ കേട്ടു യേശുവെ പുറത്തു വ
രുത്തി എബ്രയഭാഷയിൽ ഗബ്ബത എന്നു ചൊല്ലുന്ന കൽത്തളമാ
കുന്ന സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നുകൊണ്ടു പെസഹ
യുടെ വെള്ളിയാഴ്ച ഏകദേശം ആറു മണിക്കു യഹൂദരോടു: ഇതാ
നിങ്ങളുടെ രാജാവെന്നു പറയുന്നു. നീക്കിക്കള, അവനെ നീക്കി
ക്കള, ക്രൂശിക്ക എന്നു അവർ ആൎത്തു കൂക്കിയപ്പോൾ നിങ്ങളുടെ
രാജാവിനെ ക്രൂശിക്കയോ? എന്നു പിലാതൻ അവരോടു പറയു
ന്നു. മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസർ ഒഴികെ രാജാ
വില്ല എന്നു ഉത്തരം പറഞ്ഞപ്പോൾ അവനെ ക്രൂശിക്കേണ്ടതി
ന്നു അവൎക്കു ഏല്പിച്ചു. (യോഹ.)

പിലാതൻ താൻ ഏതും സാധിക്കുന്നില്ല എന്നും ആരവാരം
അധികം ആകുന്നു എന്നും കണ്ടു വെള്ളം വരുത്തി പുരുഷാര
ത്തിന്നു മുമ്പാകെ കൈകളെ കഴുകി. ഈ നീതിമാന്റെ രക്ത
ത്തിൽ എനിക്കു കുറ്റം ഇല്ല, നിങ്ങൾ തന്നെ നോക്കുവിൻ എ
ന്നു പറഞ്ഞു. ജനം ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ
രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരിക. എ
ന്നാറെ പിലാതൻ പുരുഷാരത്തിന്നു അലമ്മതി വരുത്തുവാൻ
നിശ്ചയിച്ചു അവരുടെ ചോദ്യം പോലെ ആകു എന്നു വിധിച്ചു;
കലഹവും കുലയും ഹേതുവായി തടവിലായവനെ അവർ അ
പേക്ഷിക്കയാൽ വിട്ടുകൊടുത്തു യേശുവെ ക്രൂശിപ്പാൻ അവരുടെ
ഇഷ്ടത്തിൽ ഏല്പിച്ചുവിടുകയും ചെയ്തു. (മത്ത. മാൎക്ക. ലൂക്ക.)

24

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/197&oldid=195586" എന്ന താളിൽനിന്ന് ശേഖരിച്ചത്