താൾ:GkVI22e.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 കഷ്ടാനുഭവചരിത്രം.

ജനിച്ചിരിക്കുന്നു, ഇതിന്നായി ലോകത്തിൽ വന്നും ഇരിക്കുന്നു. സ
ത്യത്തിൽനിന്നു ഉള്ളവൻ എല്ലാം എന്റെ ശബ്ദം കേൾക്കുന്നു.
പിലാതൻ അവനോടു: സത്യം എന്തു എന്നു പറഞ്ഞു. പിന്നെ
യും യഹൂദരുടെ അടുക്കെ പുറത്തു പോയി അവരോടു പറഞ്ഞി
തു: ഈ മനുഷ്യനിൽ ഞാൻ കുറ്റം ഒന്നും കാണുന്നില്ല. (യോ.
ലൂ. ൨൩. മത്ത. മാൎക്ക.)

മഹാപുരോഹിതർ അവനിൽ ഏറിയോന്നു ചുമത്തുമ്പോൾ
പിലാതൻ പിന്നെയും അവനോടു ചോദിച്ചിതു: നീ ഒരുത്തര
വും പറയുന്നില്ലയോ? നിന്റെ നേരെ എത്ര സാക്ഷ്യം ചൊല്ലു
ന്നു എന്നു കേൾക്കുന്നില്ലയോ? അവനോ ഒരു മൊഴിക്കും ഉത്ത
രം ചൊല്ലായ്കയാൽ നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു. (മാ.
൧൫. മത്താ.)

അവൻ ഗലീലയിൽ തുടങ്ങി യഹൂദയിൽ എങ്ങും ഇവിട
ത്തോളവും പഠിപ്പിച്ചുംകൊണ്ടു ജനത്തെ ഇളക്കുന്നു എന്നു അ
വർ നിഷ്കൎഷിച്ചു ചൊല്ലിയപ്പോൾ പിലാതൻ ഗലീല എന്നതു
കേട്ടിട്ടു: ഈ മനുഷ്യൻ ഗലീലക്കാരനോ? എന്നു ചോദിച്ചു. ഹെ
രോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞ ഉട
നെ ആ നാളുകളിൽ യരുശലേമിൽ വന്നു പാൎക്കുന്ന ഹെരോദാ
വിന്റെ അടുക്കൽ അവനെ അയച്ചു. ഹെരോദാ യേശുവെക്കൊ
ണ്ടു വളരെ കേൾക്കയാൽ അവനെ കാണ്മാൻ ഇച്ഛിച്ചതല്ലാ
തെ അവനാൽ വല്ല അടയാളവും ഉണ്ടാകുന്നതു കാണും എന്നു
ആശിച്ചുംകൊണ്ടു യേശുവെ കണ്ടിട്ടു വളരെ സന്തോഷിച്ചു. ഏ
റിയ വാക്കുകളാൽ ചോദിച്ചാറെയും അവൻ അവനോടു ഉത്ത
രം പറഞ്ഞതും ഇല്ല. അവനിൽ മഹാപുരോഹിതരും ശാസ്ത്രി
കളും കടുമയോടെ കുറ്റം ചുമത്തി നിൽക്കുമ്പോൾ ഹെരോദാ ത
ന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി
വെളുത്ത വസ്ത്രം ഉടുപ്പിച്ചു പിലാതന്നു മടങ്ങി അയച്ചു. പിലാ
തനും ഹെരോദാവും മുമ്പെ അന്യോന്യം പക ഭാവിച്ച ശേഷം
അന്നു ഇണങ്ങി സ്നേഹിതരായിത്തീൎന്നു. (ലൂക്ക.(

പിലാതൻ മഹാപുരോഹിതരെയും ശാസ്ത്രികളെയും ജന
ത്തെയും കൂടെ വരുത്തി: നിങ്ങൾ ഈ മനുഷ്യനെ ജനത്തെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/194&oldid=195580" എന്ന താളിൽനിന്ന് ശേഖരിച്ചത്