താൾ:GkVI22e.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

ആക. ശുശ്രൂഷക്കാർ ഏകകളത്രവാന്മാരും കുട്ടികളെയും സ്വന്ത
ഭവനങ്ങളെയും നന്നായി ഭരിക്കുന്നവരും ആകേണം.നന്നായി
ശുശ്രൂഷിച്ചിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവി
ങ്കലെ വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
(൧ തിമോ. ൩.)

(പിന്നെ ഉപദേശിമാരോടു ചൊല്ലേണ്ടതു.)

കൎത്താവിൽ പ്രിയമുള്ളവനേ (വരേ),സഭയെ മേച്ചു നടത്തു
ന്നവൎക്കു നീ (നിങ്ങൾ) സഹായിയും (കളും) പുറജാതികളിൽ
സുവിശേഷകനും (രും) ആയിരിപ്പാൻ വിളിക്കപ്പെട്ടിരിക്കുന്നു.
കർത്താവു തന്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെ നീ
(നിങ്ങൾ) സേവിക്കയും സകല സൃഷ്ടിയോടും സുവിശേഷത്തെ
ഘോഷിക്കയും ചെയ്യേണ്ടതു. നിണക്കുള്ള (നിങ്ങൾക്കുള്ള) നി
യോഗം എത്ര വലിയതും വിശുദ്ധവും എന്നു നന്നായി വിചാ
രിച്ചു കൊൾക(ൾവിൻ). അപോസ്തലൻ ചൊല്ലുന്ന പ്രകാരം:
കറ പറ്റായ്വാൻ ഞങ്ങൾ ഒന്നിലും ഒരു തടങ്ങലും കൊടുക്കാതെ
സകലത്തിലും ഞങ്ങളെ തന്നെ ദൈവശുശ്രൂഷക്കാർ എന്നു
രഞ്ജിപ്പിക്കുന്നു.ബഹുക്ഷാന്തിയിലും ഉപദ്രവങ്ങളിലും കെട്ടുപാടു
ഇടുക്കുകളിലും തല്ലുകൾ കാവലുകൾ കലഹങ്ങളിലും അദ്ധ്വാന
ങ്ങൾ ഉറക്കിളപ്പുകൾ പട്ടിണികളിലും നിൎമ്മലത ബുദ്ധി ദീൎഘ
ക്ഷമാവാത്സല്യങ്ങളിലും പരിശുദ്ധാത്മാവിലും നിൎവ്യാജസ്നേഹം
സത്യവചനം ദൈവശക്തി എന്നിവറ്റിലും ഇടവലത്തും ഉള്ള
നീതിയുടെ ആയുധങ്ങളാലും മാനാപമാനങ്ങളാലും സല്കീൎത്തി
ദുഷ്കീൎത്തികളാലും ചതിയർ എന്നിട്ടും സത്യവാന്മാർ, അറിയപ്പെ
ടാത്തവർ എന്നിട്ടും അറിയായ്വരുന്നവർ,ചാകുന്നവർ എന്നിട്ടും
ഇതാ ഞങ്ങൾ ജീവിക്കുന്നു.ശിക്ഷിക്കപ്പെട്ടവർ എന്നിട്ടും മരിപ്പി
ക്കപ്പെടാത്തവർ,ദഃഖിതർ എന്നിട്ടും എപ്പൊഴും സന്തോഷിപ്പ
വർ,ദരിദ്രർ എന്നിട്ടും പലരെയും സമ്പന്നർ ആക്കുന്നവർ,
ഒന്നും ഇല്ലാത്തവർ എന്നിട്ടും എല്ലാം അടക്കുന്നവർ ആയി
തന്നെ* എന്നതു നിണക്കു(നിങ്ങൾക്കു) വേണ്ടിയും എഴുതിക്കിട
ക്കുന്നു.ഈ വേലയുടെ വലുതായ പ്രതിഫലത്തെയും കൂട വിചാ

* ൨ കൊരി.൬.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/168&oldid=195529" എന്ന താളിൽനിന്ന് ശേഖരിച്ചത്