താൾ:GkVI22e.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം. 147

മനുഷ്യൻ മായയായി അദ്ധ്വാനിച്ചു പോന്ന ശേഷം അവൻ
ബിംബവും നിഴലും ആയിമറഞ്ഞു പോകുന്നു. എങ്കിലും ജീവ
ന്റെ ഉറവായ നീ പ്രിയപുത്രനായ യേശുവിന്റെ അവതാര
ത്താലും പരിശുദ്ധാത്മാവിന്റെ പ്രകാശനത്താലും പുനൎജ്ജന
നത്താലും ഞങ്ങളെ സന്ദൎശിച്ചു നിത്യജീവൻ നല്കിയിരിക്കുന്നു.
വിശ്വാസികളുടെ ഹൃദയങ്ങളിൽ നീ വസിച്ചു പ്രവൃത്തിക്കുന്നതു
കൊണ്ടു നിനക്കു സ്തോത്രം. ജീവവൃക്ഷമായ യേശുവിൽ ശാഖ
യായി ചേൎന്നു അവനോടു ഏകീഭവിച്ചു നിന്റെ സ്വരൂപമായി
വളൎന്നു ആത്മാവിന്റെ ഫലങ്ങളെ കായ്പാനും നിത്യസന്തോ
ഷത്തിൽ തികവു പ്രാപിപ്പാനും നിന്നാൽ ഞങ്ങൾക്കു കഴിവു
ള്ളതിനാൽ നിനക്കു സ്തോത്രം.

വിശ്വസ്തദൈവവും പിതാവുമായുള്ളോവേ, ഞങ്ങളുടെ
നാളുകളെ എണ്ണവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. വിശേ
ഷിച്ചു ഒരിക്കൽ മരിക്ക എന്നതും പിന്നെ നൃായവിധിയും മനു
ഷ്യൎക്കു വെച്ചിരിക്കുന്നു എന്നു വിചാരിപ്പാൻ ഞങ്ങളെ ഉത്സാഹി
പ്പിക്കേണമേ. വാഴുന്നാൾ ഒക്കയും ഞങ്ങൾ മരണത്തിന്നു ഒരുങ്ങി
തല്ക്കാലമായയെ പിന്തുടരാതെ നിദ്രാമയ്ക്കത്തെ തീരേ ഉപേക്ഷി
ച്ചു ബുദ്ധിയുള്ള കന്യകമാരോടൊന്നിച്ചു ഞങ്ങളുടെ ദീപങ്ങളിൽ
എണ്ണനിറച്ചു സ്വൎഗ്ഗത്തിൽനിന്നു വരുന്ന മണവാളനെ കാത്തു
നില്പാൻ കരുണ നല്കേണമേ. ഞങ്ങളുടെ ഉള്ളിൽ പരമവെളി
ച്ചവും ആത്മജീവനും സ്വൎഗ്ഗരാജ്യത്തിലെ നന്മകളും പൂരിച്ചിട്ടു
സഫലമായ വിശ്വാസവും നിൎവ്വ്യാജസ്നേഹവും ആകുന്ന ശുഭ
പ്രകാശം നിത്യം വിളങ്ങി പാപമരണനരകങ്ങളാലുള്ള ഇരുളും
ഭയവും എല്ലാം അകന്നു പോവാറാകേണമേ. Sfh.

(പിന്നെ ശവം കഴിയിൽ ഇറക്കിയ ശേഷം ചൊല്ലേണ്ടതു.)

പൊടിയിൽനിന്നു നീ എടുക്കപ്പെട്ടു, പൊടിയിൽ തിരികെ
ചേരും; ശരീരത്തെ കൎത്താവായ യേശുക്രിസ്തു തന്റെ നാളിൽ
എഴുനീല്പിക്കും. ആത്മാവിനെ ഞങ്ങൾ ദൈവത്തിൻ കരുണ
യിൽ ഭരമേല്പിക്കുന്നതു അവന്റെ പുത്രനും ഞങ്ങളുടെ ഏകര
ക്ഷിതാവും പക്ഷവാദിയും ആയവനെ ആശ്രയിച്ചിട്ടു തന്നെ.
ആമെൻ. Ae.

19*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/159&oldid=195504" എന്ന താളിൽനിന്ന് ശേഖരിച്ചത്