താൾ:GkVI22e.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 121

൩. തിരുവത്താഴത്തിൻ ആചാരം.

a. സഭയായി തിരുവത്താഴം
കഴിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്ന ആചാരക്രമം

(വീഞ്ഞും അപ്പവും മതിയാവോളം ശുദ്ധപാത്രങ്ങളിൽ
കൊണ്ടുവന്നു അപ്പം നീളമുള്ള ഖണ്ഡങ്ങളാക്കി എല്ലാം കൎത്താ
വിൻ മേശമേൽ ക്രമത്തിൽ വെച്ചശേഷം സഭക്കാർ ഇരി
ക്കേ ചൊല്ലുന്നിതു.

ക്രിസ്തയേശുവിൽ പ്രിയസഹോദരരായുള്ളോരേ, നമ്മുടെ
രക്ഷിതാവു തന്റെ ശരീരം മെയ്യായി ഭക്ഷ്യവും തിരുരക്തം മെയ്യാ
യി പാനീയവും ആക്കി നമുക്കു തന്നു വിശ്വാസത്തെ തിരുവ
ത്താഴത്തിൽ ബലപ്പെടുത്തുവാൻ ഭാവിക്കുന്നതിനാൽ നാം കൎത്താ
വിൻ ശരീരത്തിന്നും രക്തത്തിന്നും കുറ്റമുള്ളവർ ആകാതിരിപ്പാൻ
കൎത്താവിൻ അത്താഴത്തിലെ മൎമ്മം നാം ഗ്രഹിച്ചുവോ എന്നു
നമെമ തന്നെ ശോധന ചെയ്ക. ഈ മൎമ്മമോ ദൈവപുത്രനായ
യേശുക്രിസ്തു നമുക്കു വേണ്ടി ജഡത്തിൽ വന്നു തിരുമരണത്താൽ
നമ്മുടെ പാപങ്ങളെ എല്ലാം പരിഹരിച്ചു സ്വൎഗ്ഗസ്ഥനായ
പിതാവെ നമ്മോടു ഇണക്കി ഇപ്രകാരം താന്തന്നെ നമ്മുടെ
ആഹാരവും നിത്യജീങ്കലേക്കുള്ള പാനീയവും ആയ്ചമഞ്ഞു
എന്നുള്ളതു തന്നെ. ഇതു നാം ഈ അത്താഴത്തിൽ ഓൎക്കയും
കൎത്താവിൻ വീഞ്ഞും അപ്പവും വാഴ്ത്തി കൈക്കൊണ്ടു പ്രസ്താവി
ക്കയും ചെയ്യുന്നു.

ഈ ഭോജനത്തിൽ ചേരുന്നവൻ ഏവനും വിശേഷാൽ
തന്റെ പാപങ്ങൾക്കു മോചനം കൎത്താവായ ക്രിസ്തയേശു
തന്റെ ശരീരം ഏല്പിച്ചു രക്തം ചിന്നിയതിനാൽ അത്രേ സാ
ധിച്ചതു എന്നും വിശ്വസിക്കുന്ന ഏവന്നും അവൻ നിത്യജീവ
നെ സമ്പാദിച്ചു എന്നും തീൎച്ചയായി അറിയേണ്ടതാകുന്നു.
ഇതു നാം വിശ്വസിച്ചു എത്രയും ദിവ്യം എന്നു ധ്യാനിച്ചു കൈ
ക്കൊള്ളേണ്ടതല്ലാതെ ദൈവം തന്റെ ഏകജാതനെ നമുക്കു
സ്വന്തമാക്കി തന്നു നിത്യവീണ്ടെടുപ്പിനെ സാധിപ്പിച്ചു പാപം
പിശാചു മരണം നരകം എന്നിവററിൽനിന്നു നമ്മെ വിടുവിച്ച
ദൈവസ്നേഹത്തിൻ ആധിക്യവും അഗാധവും കണ്ടു എന്നും

16

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/133&oldid=195441" എന്ന താളിൽനിന്ന് ശേഖരിച്ചത്