താൾ:Girija Kalyanam 1925.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
76
ഗിരിജാകല്യാണം

 
കാമദാഹം കേട്ടു നീ മതി ഖേദിച്ച-
തോമലേ! ജീവിതം കാമനു നല്കുവൻ.
തമ്മിൽ വേർപാടിനി നമ്മിലില്ലെന്നുമേ
ബ്രഹ്മകാലത്തിലെന്നുഒർമ ചൊല്ലുന്നുമേ!
മന്മഥസായകം നമ്മെയും വെന്നു കേൾ;
നിന്മനസ്സെന്നിയാലംഭനമില്ല മേ
നൻമുഹൂൎത്തേ ഹിമവന്മലമന്നവൻ
നിൻമൃദുകൈ മമ നിൎമ്മലാംഗി! തരും.
ഇസ്ഥലം പുണ്യമായ്; സിദ്ധമായ് നിൻതപ;-
മുത്തമേ പോക നീ പിരുന്തികേ സുഖം;
വൃത്തം തപസ്തവ സ്മൃത്വാ മുനികൾക്കു
തപ്തവ്യമായ് മമ ചിത്തത്തിനും തഥാ.
തത്തപസ്യാ മമവൃദ്ധമുനിത്വവു-
മത്ര നാം പൎയ്യനയുക്തിയുമുക്തിയും
ഭക്തിയോടോൎത്തിനിക്കീൎത്തയിഷ്യത്തുകX-
ക്കത്തൽ പോ,മാപ്തയാം ഭുക്തിയും മുക്തിയും.
ഇദ്ദേശമാസാദ്യ ജപ്തമെൻ പേരിനി
മദ്ധ്യേ വലിച്ചു വരുത്തുമിന്നന്മയും,
യത്രകത്രാപി വാണിദ്ദേശമോൎത്തുടൻ
ജപ്തമെന്ന വുകിൽ ശുദ്ധിദം സിദ്ധിദം.
വസ്ത്രം ധരിക്ക നീ മുക്തദുവ്വല്ക്കX
ത്യക്ത്വാ ജടാഭരം ഭക്തം ഭുജിക്കു നീ;
സ്നിഗ്ദ്ധഹരിനീവരത്നാXവേണിയായ്
ച്ചത്വാൎയ്യഹാനി നീ സ്വസ്ഥം വസാലയേ.
നുത്തം ജഗദാധി നിസ്തന്ദ്രയാ ത്വയാ;
പൃത്ഥീധരാന്വയപുത്തനുത്തംസXമ!
നിത്യം തവാനുഗ്രഹത്തിങ്കലെന്നിയി-
ല്ലത്യന്തഭാവവും സത്യമെനിക്കിനി
വക്തവ്യമൊന്നിനി;പ്രസ്ഥാനസംഭ്രമം
ചിത്തേ ജനിച്ചതു നിൎത്തരുതുത്തമേ!
സത്വരമോഷധിപ്രസ്ഥമകംപൂക;
ചിത്രമേ ചെയ്ക നീ പിത്രോർമ്മുദം പരം;
സ്നിഗ്ദ്ധജനങ്ങൾക്കുമത്തൽ നീക്കീടു നീ;
മുഗ്ദ്ധേ വ്രജാമി ഞാൻ കൎത്തവ്യക്ഞപ്തയേ."












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/95&oldid=151641" എന്ന താളിൽനിന്ന് ശേഖരിച്ചത്