താൾ:Girija Kalyanam 1925.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ങനെ തന്മകൾക്കിംഗിതം മേന കേ-
ട്ടങ്ങത്തിൽ ഭംഗയത്നങ്ങളേലായ്ക്കയാൽ
സങ്കടം തൻ കണവങ്കലോതി ഗിരി
പുംഗവൻ ചൊല്ലിനാൻ തിങ്ങുമുൾക്കൌതുകാൽ.
എൻകിടാവിൻ മതമിങ്ങനെയെങ്കിലോ
ശങ്കയെന്തിങ്ങതിൽ സങ്കടം തീരുമേ
മംഗളമായ് വരും മങ്ങരുതോമലേ!
ശങ്കര്വശ്രുഭാവം കൊതിച്ചീടു നീ
നാരദോദീരതം നിൻമുന്നിൽ
ട്ടേറെയോതിീ മുനി ഗൌരിതൻ വൈഭവം
ആസൂരിബാധവന്നാതിയാ വാനവ-
ർക്കാതുരീഭാവവും ചാതുരിഹാനിയും
മാതവീയം മതം സാധു പൈതാമഹം
പുതംഗദാഹാദിയം കേട്ടു ഞാൻ
ഏതൊരു ജാതിയും ശീതാംശുശേഖരൻ
പാശ്രുശൂഷയാലേ തദായദനാം
പന്നഗച്ചുഡനിൽചെന്നും ചേർന്നീടുവാൻ
വന്നു പുറന്നുപോൽ നമ്മുടേ നന്ദനാ
അണ്ണവേ ഗംഗപോയ് ച്ചെന്നുപുക്കീലയോ-
യെന്നപോലേയിവൾ ചന്ദ്രചഡാർത്ഥിനീ
നന്നു രണ്ടും നമുക്കുന്നതകീർത്തിക്കു-
മെന്നുമാനന്ദാനുഭ്രതിക്കുമേൽ നീ
അന്നതീവേഗവും നിന്നതല്ലിന്നിനി-
യിന്നവൾ ഭാവമൊട്ടെന്നതിലും ധരം
നന്നായനുഗ്രഹിച്ചങ്ങയച്ചീടു നീ
മന്ദ്രവും ഞാൻ പറയുന്നുണ്ടു പൂജയും
എന്നൊ വാക്കിനാൽക്കുന്നരശൻ പ്രിയാം
നന്നായ്ത്തണുപ്പിച്ച നന്ദനയെസ്വയം
വേറെ വിളിച്ചു വരുത്തിയിമ-
ററാരുമേ കേളാതേ മന്ദ്രം പ്പിച്ച
ചാരുസേവാപ്രകാരത്തെദ്ഘാരിപ്പിച്ചു
പാരം പ്രാസാദിച്ചനുഗ്രഹിച്ചീടിനാൻ.
താതാനുശാസനം ജാതമോതം കേട്ടു
മാതാവിനും ചെയ്തു പാദാഭിമാനം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/79&oldid=160397" എന്ന താളിൽനിന്ന് ശേഖരിച്ചത്