താൾ:Ghoshayatra.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇക്കഥയെല്ലാം മതി മതി നാമിനി

വെക്കം ചെന്നു മുഖം കാട്ടേണം.
നോക്കട നമ്മുടെ യജമാനന്മാർ
വക്കാണിക്കുമതോർത്തീടേണം.
രായും പകലും കല്പനകേൾക്കും
നായന്മാർക്കൊരു കാശുകൊടുപ്പാ-
നീയജമാനന്മാർക്കു മനസ്സി-
ല്ലായതുചൊന്നാൽ കുറ്റവുമുണ്ടാം.
ഇഷ്ടംചെന്നു പറഞ്ഞുമറിപ്പാൻ
ഒട്ടും മടിയില്ലാത്തസമർത്ഥനു
കിട്ടും പലകുറി പട്ടുംവളയും
വെട്ടുംകൂട്ടുമനിഷ്ടമുരത്താൽ.
പണമുള്ളവനെപ്പാട്ടിൽവരുത്തി-
ഗ്ഗുണദോഷങ്ങൾ പറഞ്ഞു പതുക്കെ
പണമെപ്പേരും കൈക്കലുമാക്കും
ക്ഷണമവനെത്തൻ വീട്ടിലുമാക്കും
അമ്മാമൻ കൃഷികൊണ്ടുനടന്ന-
ന്നുമ്മാനില്ലെന്നറിയുന്നീലാ.
നമ്മുടെ കാലത്തതിനും പിന്നെ
ജമ്മാന്തരമായ് ചെല്ലുന്നീലാ.
ഇപ്പോൾ നമ്മുടെ കണ്ടമെടുപ്പാൻ
കല്പനവന്നെന്നൊരുവഴികേട്ടു
കല്പനപറയുന്നാൾക്കൊരു കാശുകൊ-
ടുപ്പാനിണ്ടൊരു വകയില്ലിപ്പോൾ.
പണ്ടു പ്രവൃത്തിനടത്തിയ പരിഷകൾ
ഉണ്ടെന്നാലിതുവരികില്ലനിയാ
കണ്ടച്ചാരുടെ കണ്ടമെടുത്തതു
കണ്ടന്നീവരവുണ്ടെന്നോർത്തു.
കണ്ടംപോയതുകൊണ്ടു നമുക്കൊരു
കുണ്ഠിതമില്ലിനിയുണ്ടാമൊരുനാൾ
കണ്ഠംപോയാലുണ്ടാകില്ലതു-
കൊണ്ടു കുറഞ്ഞൊന്നുണ്ടുവിഷാദം.
കണ്ടാലറിയാം കണ്ടവർ കൂടു-
ന്നുണ്ടിതിനേഷണി ചെണ്ടപിണപ്പാൻ.
ചണ്ടികൾ പലരുമുരുണ്ടുകരേറി-
ക്കൊണ്ടുമരിക്കുന്നുണ്ടിഹനാട്ടിൽ.


"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/34&oldid=205412" എന്ന താളിൽനിന്ന് ശേഖരിച്ചത്