ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൧൦൬-
- ട്ടിലെ ഒഹിപ്പിച്ചുണ്ടായ വെണ്ണീറുകൂടി ശ്മശാനത്തിൽ കിട
- ന്നൊന്നു ഞെട്ടുമെന്നാണ് തോന്നുന്നത്.
- മേൽ വിവരിച്ച സംഗതികളെക്കൊണ്ട് നവീനസമ്പ്രദായ
- ത്തിലുള്ള കവിതയുടെ സ്വഭാവം ഏകദേശം വായനക്കാർക്കു മ
- നസ്സിലായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇങ്ങിനെ ഒരു മ
- ട്ടിട്ട ഒരാൾക്ക് താൻ ഒരു വലിയ കവിയല്ലെങ്കിലും കവി സമു
- ദായത്തിൽ ഒരു മാന്യസ്ഥാനത്തിന്ന് അവകാശമുണ്ട്. അ
- ങ്ങനെയിരിക്കുമ്പോൾ അദ്ദേഹം ഒരു മഹാ കവിയുമായിരു
- ന്നാൽ ഈ അവകാശത്തിന്ന് ബലം വളരെ അധികമാവു
- മെന്ന് നിശ്ചയമാണല്ലൊ. ഇതാണ് വെണ്മണി അച്ഛൻ ന
- മ്പൂരിപ്പാട്ടിലെ അവസ്ഥ. അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ
- വളരെയുണ്ട്. അവരിൽ ചിലർ അദ്ദേഹത്തെക്കാൾ വലിയ
- കവികളുമാണ്. എന്നാൽ അവർ കവിതകൊണ്ട് സമ്പാ
- ദിച്ചിട്ടുള്ള യശസ്സിൽ ഒരു ഓഹരിക്ക് അദ്ദേഹം എന്നം അവ
- കാശിയായിതന്നെയിരിക്കും. ഇതിനു പുറമെ മലയാളസാ
- ഹിത്യം അദ്ദേഹത്തിന് കുറെകൂടി കടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ
- കവികൾക്ക് ഈ പുതിയമട്ട് പിന്തുടർച്ച അവകാശമായി
- കൊടുത്തിട്ടുള്ളതിനു പുറമെ അദ്ദേഹത്തിന്റെ കവിതാവാസ
- നയെ തന്റെ പുത്രന്മാരായ മകൻ നമ്പൂരിപ്പാട്ടിലേക്കും കൊ
- ടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പരാൻ തിരുമനസ്സിലേക്കും പ്രദാ
- നം ചെയ്തിട്ടും ഉണ്ട്.
൨൧. വെണ്മണി കദംബൻ
നമ്പൂരിപ്പാടു
- ൧. ഭഷാകവിശ്രേഷ്ഠനായ വെണ്മണിമകൻനമ്പൂരിപ്പാ
- ട് ഈ മാസം ൨ാം നു രാത്രി ഒരുമണിക്ക് പരലോകപ്രാപ്ത
- നായ വിവരം ഞങ്ങൾ എത്രയും വ്യസനത്തോടുകൂടി വായന
- ക്കാരെ അറിയിക്കുന്നു. അദ്ദേഹം രണ്ടു നാലും മാസമായിട്ട്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.