ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൧൦൫-
- ണ്ട്. ”പത്മജാതാത്മജായെ" ”അമ്പൊത്തുസമ്പത്തുമെ"
- ”വിശിഖാംബോധേനവിശാലേക്ഷണ" എന്നു പദാന്തത്തി
- ലും ”കോടക്കാർ വർണ്ണനോടക്കുഴലോട്"”ശൈലാത്മജാഭ
- ജന്മോജനമോഹനാംഗി" എന്നു പാദത്തിന്റെ ഇടയിലും
- ”കണ്ണൻകല്യാണപൂർണൻ കളകമലദളക്കണ്ണനെൻ കണ്ണി
- ലാമൊ"എന്നു പാദാരംഭത്തിലും ഉള്ള അക്ഷരങ്ങളുടെ ഐ
- ക്യംകൊണ്ടും മറ്റു പല പ്രകാരത്തിൽ അനുപ്രാസമുണ്ട്.
- മേൽ പറഞ്ഞ മൂന്നുസംഗതികളാണ് പുതിയമട്ടായ കവിത
- യുടെ പ്രധാന ലക്ഷണങ്ങൾ.ഇതുകൂടാതെ വേറെ ചില്ലറയാ
- യ സംഗതികളുള്ളതിനെ ഇവിടെ പറയുന്നില്ല.ഇതുകളെകൊ
- ണ്ട് കവിതയ്ക്കുണ്ടാകുന്ന രസികത്വം ആ മാതിരിയിലുള്ള ക
- വിതിൽ പരിജയിച്ചല്ലാതെ മനസ്സിലാക്കുവാൻ പ്രയാസം.
- അങ്ങിനെ പരിജയിക്കാത്തവർ ഇതല്ലാം നിസ്സാരമാണെ
- ന്നു പറഞ്ഞേക്കാം.എന്നാൽ ഇവരേയും സംഗീതം നിസ്സാ
- രമാണെന്നു പറയുന്ന സംഗീതരസികതയില്ലാത്തവരേയും
- പറഞ്ഞുതോല്പിക്കുന്നതിനു ഞങ്ങൾ തയ്യറില്ല.അനുഭവര
- സികന്മാർ അറിഞ്ഞുകൊള്ളും എന്നു മാത്രമെ ഞങ്ങൾ പറ
- യുന്നുള്ളു.
- അച്ഛൻ നംപൂരിപ്പാട്ടിലേയ്ക്ക്,കവിതയുണ്ടാക്കുന്നതിൽ പ്ര
- ത്യേകമായിട്ട് ഒരു നിഷ്കർഷകൂടിയുണ്ട്.ഒരു ശ്ലോകത്തിലെ
- വാക്യം ഒരിക്കൽ കേൾക്കുമ്പാൾ തന്നെ മനസ്സിലാകാത്തക്ക
- വണ്ണം ആവുന്നിടത്തോളം സരളമായിരിക്കണം.അങ്ങുമിങ്ങു
- മിരിക്കുന്ന പദങ്ങളെ യഥാവല,ചേരുന്നപടിക്ക് ചേർക്കുന്ന
- ത് അദ്ദേഹത്തിന് അത്ര സമ്മതമല്ല.ശ്ലൊകങ്ങൾ കഴിയുന്നി
- ടത്തോളം അന്വയക്രമത്തിലായിരിക്കണം. “ഏറ്റം ഘോഷി
- പ്പതെല്ലാം പരിചിനോടെതൃഭാഗത്തെഴും മനുഷാണോ മെ
- റ്ററ്റീടുന്ന കണ്ണീർ കൃതമഴചൊരിയുന്നുണ്ടഹോ കാൺകമൂ
- ലം” എന്ന ശ്ലോകാർദ്ധത്തിൽ “ഘോഷിപ്പതെല്ലാം കാണുക
- മൂലം”എന്നാണത്രേ അന്വയം.ഇതുകേട്ടാൽ നംമ്പൂരിപ്പാ
൧൪*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.