താൾ:Gadyavali 1918.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൧൦൩-

ത്ത സംസ്കൃതപദങ്ങളും മലയാള പദങ്ങളും ഇടകലർന്നു പാലും
വെള്ളവുംകൂടി ചേർന്നപോലെ യോജിച്ചുവരുമ്പോളാകുന്നു മ
ണിപ്രവാളത്തിന്ന് ശുദ്ധിയുണ്ടാകുന്നത്.അപ്രസിദ്ധ സംസ്കൃ
തപദങ്ങളുടെ രണ്ടുപുറത്തും പച്ചമലയാളപദങ്ങളെ ഉപയോ
ഗിച്ച് എല്ലാം കൂടി നെല്ലും മോരുംകൂടിയ മാതിരിയാകുമ്പോൾ
അതു ശൂദ്ധിയില്ലാത്ത മണിപ്രവാളമാകുന്നു.പ്രാജീന്മാരി
ൽ ഈ ശുദ്ധി വളരെ കുറവാണ്.എഴത്തച്ഛന്റെയും കുഞ്ച
ൻ നമ്പ്യാരുടേയും ഒഴിച്ച് മറ്റാരുടേയും കവിതയിൽ ഈ നി
ഷ്കർഷിയിന്നില്ലെന്നു തന്നെ പറയണം.ആകൂട്ടത്തിൽ എല്ലാവരെ
ക്കാളലും അപരാധി ഉണ്ണായി വാരിയരാണ്. “അ
ങ്ങോട്ടടൻ ചിരിച്ചീലിങ്ങോട്ടടൻ”എന്നും "ആകൃതി കണ്ടാൽ
അതിരംഭേയം ആരലിവൾത്തൻ അധരംപേയം”എന്നും
"നീതാനെപ്പിനെ ചിന്തിച്ചഴൽവിലവസി”എന്നും മറ്റു
നളചരിതം ആട്ടകഥയിൽ ധാരാളം. “കുമാരിയെത്താൻ
പ്രസവിച്ചുശേത ”എന്നും“ശ്രീരാമചന്ദ്രൻ പരഭൂഷണാ
ദീൻ പോരാളിവീരൻ സമരേനിഹത്യം”എന്നും “സുരാസദൃ
ശാംവിഭ്രമം ചൊല്ലാവല്ലെ”എന്നും “അമർത്തയരുടെ സൌ
ഹിത്യമതുസത്വാദ്യവരുവനഹമദ്യം”എന്നും മറ്റും പ്രയോ
ഗിക്കുന്നതിന്ന് നമ്മുടെ പ്രാജീന കവികൾക്ക് ഒരു കൂസലു
ണ്ടായിരുന്നില്ല.നംപൂരിപ്പാട്ടിലെ മണിപ്രവാളത്തിന്റെ ശു
ദ്ധിയാണ് ഈ വികൃതഭാഷാപ്രയോഗത്തിന്റെ അഭംഗിയെ
ജനങ്ങൾക്ക് ആദ്യം സ്പഷ്ടമാക്കിക്കൊടുത്തത്.
അവിളംബോചാരണത്തിന്നു സുകരമാകുംവണ്ണം പദങ്ങ
ൾ ഘടിപ്പിക്കപ്പെടുമ്പോളാകുന്നു പദങ്ങൾക്ക് സ്നിഗ്ദയു
ണ്ടാകുന്നത്.ഭാഷയുടെ സ്വഭാവമനുസരിച്ച് വേ
ണ്ടിടത്തെല്ലാം അക്ഷരങ്ങൾക്ക് ദ്വിത്വം വരുത്തുകയും അർദ്ധാ
ക്ഷരസംയുക്തമായ അക്ഷരങ്ങൾക്ക് മുകളിൽ വരുന്ന അക്ഷര
ങ്ങളുടെ സ്വഭാവംപോലെ ഗുരുലഘുത്വം കല്പിക്കുകയാകുന്നു
ഇതിന്നു വേണ്ടത്.ചന്ദ്രകല നക്രതുണ്ഡി എന്ന പദങ്ങളെ
സാധാരണയായി മലയാളത്തിൽ ചന്ദ്രകല,നക്രതുണ്ഡി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/107&oldid=159921" എന്ന താളിൽനിന്ന് ശേഖരിച്ചത്