ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാംപ്രകരണം--ഭാവനാശക്തി ൩൯
സ്സിലാക്കിയതൊ,കേൾക്കയോ,വായിച്ചറികയോ,ചെയ്തിട്ടുള്ളതോ ആയ സാധനങ്ങളായിരിക്കാം. തുല്യഗുണങ്ങൾ ആകൃതിയിലോ പ്രകൃതിയിലോ ആയിരിക്കാം. ഭാവനാശക്തിയുടെ ഈ പ്രകടനത്തിൽ നിന്നാകുന്നു ഉപമാദി അലല്ലാരങ്ങളുടെ ഉത്ഭവം. എന്നതു കേട്ടൊരുകംസൻ തൻകോപവും മന്ദമായ് വന്നതായ് മെല്ലെമെല്ലെ, മന്ത്രംകൊണ്ടീഷൽ തളർന്നുനിന്നീടുമ- പ്പന്നഗവീരൻതൻകോപംപോലെ. രോദിതയായൊരുസോദരിതന്നെയും ആദരവോടങ്ങയച്ചുനിന്നാൻ. വമ്പുലിവായിൽ നിന്നമ്പാതെവീണ്ടുംപൊ- യ്ക്കമ്പത്തെപ്പൂണുന്നോരേണംപോലെ മേവിനിന്നീടുന്ന ദേവകീദേവിരാൻ കേവലംകംസനെ നോക്കിനിന്നാൾ
ഇങ്ങനെയുള്ള അലങ്കാരങ്ങൾ അനവധി അടങ്ങിയിരിക്കുന്ന കൃഷ്ണഗാഥ രചിച്ച വിദ്വാന്റെ അനിതസാധാരണമായ ഭാവനാശക്തി ഈ വിധത്തിലാണു് അധികവും പ്രകടിപ്പിച്ചതു്. കുഞ്ചൻനമ്പ്യാർ ഉപമാലങ്കാരം അത്ര വളരെ പ്രയോഗിച്ചുകാണുന്നില്ല. ഹേഹയനരവരപുരമിതുസുരവര ഗേഹഹസമാനാഭുവിമിലസതിമാൻ ഇങ്ങിനെ ചില കവികൾ സ്വർഗ്ഗലൊകത്തെയും,താമരയെയും,അരയന്നത്തെയും,ചന്ദ്രനെയും പിടിച്ചുവലിച്ചുണ്ടാക്കുന്നവനെ ഭാവനാശക്തിയുടെ ഫലമായി ഞാൻ വിചാരിച്ചിട്ടില്ല. ആരും വിചാരിക്കയില്ല. യാതീഹ മുമ്പോട്ടു വപുസ്സുമാത്രം ചേതസ്സു പശ്ചാദവശം പ്രയാതി വാതസ്യ വേഗം പ്രതിനീയമാനം കേതോഃ പതാകാംശുകമെന്നവണ്ണം സ്വന്തം ഭാവനാശക്തിയുടെ ഉത്തമദൃഷ്ടാന്തങ്ങളായ ഈ വക ശ്ലോകങ്ങളുടെ ഗാംഭീര്യവും രസവും വേറെതനെയാണു്. രാജാക്കന്മാർ പ്രജകളെ പരിപാലിക്കേണ്ടതിന്നനുഭവിക്കുന്ന സങ്കടങ്ങളും രാജപദവിക്കുള്ള സൌകര്യവും അറിയാത്തവർ വെയിലിൽ കുടപിടിച്ചു നടക്കുന്നവരിൽ ആരും ഉണ്ടായിരിക്കയില്ല. പക്ഷെ, ക്ഷിതിക്ഷിത്തിൻകൃത്യംശ്രമഹാരവുമാംശാന്തിദവുമാ- മതിന്നൊപ്പം ചേർക്കാൻസുകരധൃതദണ്ഡംകടയാതെ
എന്നു പ്രയോഗിക്കാൻ കാളിദാസന്റെ ഭാവനാശക്തിക്കു മാത്രമെ കഴിഞ്ഞുള്ളു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.