താൾ:Gadyamalika vol-1 1921.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬. വെണ്മണികദംബൻ നമ്പൂരിപ്പാട് ൧. ഭാഷാകവിശ്രേഷ്ഠനായ വെണ്മണിമകൻനംമ്പൂരിപ്പാടു് പരലോകപ്രാപ്തനായ വിവരം ഞങ്ങൾ എത്രയും വ്യസനത്തോടുകൂടി വായനക്കാരെ അറിയിക്കുന്നു . അദ്ദേഹം രണ്ടുനാലുമാസമായിട്ടു കൊടുങ്ങല്ലൂരായിരുന്നു താമസിച്ചതു്. അവിടെ വച്ചു ധനുമാസം ൨ർമംനു - വസൂരിയിലകപ്പെട്ടു. ദീനം വൈഷമ്യം ആകുമെന്നു ആദ്യം ആരും ശങ്കിച്ചിരുന്നില്ല . എന്നാൽ അദ്ദേഹം സ്വതേസ അശക്തനും ഉദരരോഗിയുമായിരുന്നുതിന്നാൽ ആ രോഗം ഇങ്ങിനെവ്യസനകരമായി പർയ്യവസാനിച്ച അദ്ദേഹത്തിന്റെ പേരിൽ ഭാതൃസ്നേഹമുള്ള കോടുങ്ങല്ലൂർ തമ്പുരാക്കന്മാരായിരുന്നു അദ്ദേ‌ഹത്തെ ശൂശ്രൂഷിച്ചിരുന്നതു്. അതുകൊണ്ടു അവസാനകാലത്തിൽ അദ്ദേഹത്തിനു മനുഷ്യപ്രയത്നകൊണ്ടു നിവാർയ്യങ്ങളായ ശല്യങ്ങളൊന്നും ഉണ്ടായിട്ടില്ല . ഊർദ്ധ്വൻ വലിക്കുന്നതുവരെ നല്ല ബോധമുണ്ടായിരുനനതിനാൽ വളരെ ഈശ്വരസ്മരണയോടുകൂടിയാണ് മരിച്ചതു് . ഈ സംഗതിയെപ്പറ്റി തൽക്കാലം ഞങ്ങൾ എന്തു പറയേണമെന്നറിയുന്നില്ല. പതിനഞ്ചുകൊല്ലത്തോളം അദ്ദേഹത്തെ ക്കുറിച്ചു നിഷ്കളങ്കമായ ബഹുമാനത്തോടും സ്നേഹത്തോടുംകൂടി കഴിഞ്ഞിട്ടു ഞങ്ങൾ അദ്ദേഹം മരിച്ചുപോയി എന്നു മനസ്സുകൊണ്ടു ഇതുവരെ തികച്ചും സങ്കല്പിക്കാറായിട്ടില്ല . അതുകൊണ്ടു അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കവിതയേയും കുറിച്ചു ഇനി ഒരിക്കൽ വിസ്താരമായി പറഞ്ഞുകൊള്ളാം . കുഞ്ഞിക്കുട്ടൻ തമ്പുരാ‌ൻ തിരുമനസ്സകൊണ്ടു ഈ മരണത്തെപ്പറ്റി ഞങ്ങൾക്കു എഴുതി അയച്ചതിൽ നിന്നു രണ്ടുസംഗതിമാത്രം ഇവിടെ ചേർക്കുന്നു.

നംപൂരിപ്പാട്ടിലെ ജാതകം ഉണ്ടാക്കി എഴുതിപ്പോൾ കോടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ എന്നു പ്രസിദ്ധനായ ജ്യോതിഷവർയ്യൻ കവിത്വാദി പല ഗുണങ്ങളുണ്ടാകുമെന്നു പറഞ്ഞിട്ടു ഒടുവിൽ സർവകാർയ്യങ്ങളിലും മന്ദതയും എന്നു പറഞ്ഞിട്ടുള്ളതുമിക്ക വിഷയത്തിലും ഒത്തു കണ്ടിട്ടുണ്ടെങ്കിലും പരലോകനിർയ്യാണകാർയ്യത്തിൽ മാത്രം മലയാളികളുടെ ഭാഗ്യക്ഷയംകൊണ്ടുകറച്ചു തെറ്റിപ്പോയി എന്നു സങ്കത്തോടുകൂടി പറയേണ്ടിരിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/104&oldid=159678" എന്ന താളിൽനിന്ന് ശേഖരിച്ചത്