താൾ:Gadyamala Onnam Bhagam 1911.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിരുണ്ടെങ്കിലും അവയുടെ നടവടി സ്വഭാവാദികളെ നല്ലതിന്മണ്ണം പഠിച്ചിട്ടുള്ള യാതൊരുത്തനും അവയ്ക്ക് വിശേഷബുദ്ധിയില്ലെന്നു പറയുന്നതല്ല. അനേകായിരം എറുമ്പുകളാൽ അധിവാസ്യമായുള്ള മൺകുന്നുകളെയും, അവിടെ വീട്ടുമുറികൾ തിരിച്ചും കൊണ്ടോ, തുരങ്കങ്ങൾ തുരന്നുംകൊണ്ടോ, വീടുകാത്തുംകൊണ്ടോ, തീറ്റി ശേഖരിച്ചുംകൊണ്ടോ, ശിശുക്കളെ പരിപാലിച്ചുംകൊണ്ടോ, സ്വന്ത സുഖത്തിനായി ഇതര പ്രാണികളെ വളർത്തിക്കൊണ്ടോ, ഓരോ വകക്കാർ ഓരോ ജോലിയിൽ സശ്രദ്ധം ഏർപ്പെട്ട് കുഴപ്പം കൂടാതെയും കൃത്യമായും അതാതിനെ വഹിച്ചുംകൊണ്ടുപോകുന്ന രീതി നോക്കിക്കണ്ടിട്ടുള്ള ഒരുവൻ അവയ്ക്ക് വിശേഷബുദ്ധിയില്ലെന്നു പറയാൻ എങ്ങിനെ തുനിയും? ഈ ജന്തുക്കളെപ്പറ്റി ഈയിടെ മനുഷ്യനു സിദ്ധിച്ചിട്ടുള്ള നാനാവിധമായ അറിവെല്ലാം ചേർന്നു തെളിയിക്കുന്നതെന്തെന്നാൽ, ഇവയുടെ ബുദ്ധിയ്ക്കും മനുഷ്യൻറേതിനും തമ്മിൽ സ്വഭാവഭേദം ഇല്ലെന്നും വളർച്ചയിൽ മാത്രമേ ഭേദമുള്ളുവെന്നും ആകുന്നു.

ജലം

ശുദ്ധവായു കഴിഞ്ഞാൽ മനുഷ്യജീവിതത്തിന് അത്യാവശ്യമായ സാധനം 'ജലം' ആകുന്നു. അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/43&oldid=159612" എന്ന താളിൽനിന്ന് ശേഖരിച്ചത്