ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കഥാനന്ദിനീ ഇക്കാർമെല്ലാം ഭവാൻ ഇപ്പോൾ നല്ലവണ്ണം ഓർക്കേണ്ടി യിരിക്കുന്നു. രാമന്റേ ബലത്തേയും വീര്യയ്യത്തേയുംആശ്രയിച്ച് ഇടഞ്ഞുവന്നിരിക്കുന്ന സുഗ്രീവനോടു് ഭവാൻ ഏകനായി എതിർത്തുചെന്ന് നശിക്കരുത്.
താര പറഞ്ഞ ഈ ഹിതവാക്കുകൾ ആ കപീശ്വരൻ കൈക്കൊണ്ടില്ല. അവൾക്ക് സുഗ്രീവനിലാണു
രാഗമെന്നു ശങ്കിച്ച ബാലിക്ക് ഈഷ്വയാണുണ്ടായത്. താരയേ ശകാരിച്ചിട്ട്, ഗുഹവിട്ടു പുറത്തേക്കു വന്നു യുദ്ധത്തിന്നായി ബാലി, മാല്യവാൻമലയുടേ അരികേ പോരിന്നു വിളിച്ചു നില്ക്കുന്ന സുഗ്രീവന്റേ മുമ്പിൽ ചെന്നു .
ബാലി_നീ ഇതിൻ മുമ്പു് പലകുറി എന്നോടെതിർത്തു്, ജീവനിൽ കൊതിയോടെ തോറ്റോടി പോയിട്ടില്ലയോ? എന്റേ ജ്ഞാതിയാണു നീ എന്നു കരുതിയാണു് , അന്നൊക്കെയും ഞാൻ
നിന്നേ വിട്ടയച്ചതു്. ഇപ്പോൾ നീ സ്വയം മരിക്കുന്നതിന് ഇത്ര ബദ്ധപ്പെട്ടു വന്നതെങ്ങിനെ?
ഇതിന്നു സുഗ്രീവൻ അവസരത്തേ രാമനേ ഓർമ്മിപ്പിച്ചുകൊണ്ടു് ഭ്രാതാവിനൊടു യുക്തി പൂർ
വ്വം മറുപടി പറഞ്ഞു:-
രാജാവേ, ഭവാൻ എന്റേ രാജ്യത്തേയും ഭാര്യയേയും അപഹരിച്ചിരിക്കവേ , ഇനി എന്റേ ജീതിതത്തിന്നു് എന്തു വിലയാണുള്ളതെന്നു ചിന്തിച്ചിട്ടാണു ഞാൻഇപ്പോൾ ഭവാനോട് എതിർ
ക്കുവാൻ വന്നതു് .

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.