താൾ:Gadya Ramayanam (Kadhanandhini) 1927.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 168 എത്തി. അമൃതോലുന്ന കുളിർനറുംതെന്നൽ ആ കാട്ടി ലെങ്ങും വീശിക്കൊണ്ടിരിക്കുന്നതു സുഖത്തഴപ്പോടെ ഏ

റ്റപ്പോൾ   രാഘവൻ   മനസ്സുകൊണ്ടു   തന്റെ    പ്രിയ 

യേ പ്രാപിച്ചു . കാന്തയെ അനുസുപരിച്ച് , കാമബാണ പീഡിതനായിത്തീർന്ന രാമൻ , മനസ്സടക്കുവാൻ ആവാ തെ വിലപിച്ചു തുടങ്ങി . ലക്ഷമണൻ - ഇത്തരം ഭാവഭേദം ഭവാന്നു് ഒരിക്കലും ഉ

    ണ്ടാവരുത് . വൈദേഹിയുടെയും രാവണന്റേയും വൃ
    ത്താന്തം നാം ഇപ്പോൾ  അറിഞ്ഞുവല്ലോ ഇനി , ബു
    ദ്ധികൊണ്ടും  പൌരുഷംകൊണ്ടും   ജാനകിയെ  വീ
    ണ്ടെടുക്കുവാനാണു  ഭവാൻ  ശ്രമിക്കേണ്ടതു്  . പർവ്വ
    ത്തിന്മേൽ പാർക്കുന്ന ആ വാനരേന്ദ്രനായ സുഗ്രീവ
    നെ നമുക്കു  ചെന്നു കാണാം  . ഞാൻ ഭവാന്റെ ശി
   ശ്യനായും ഭൃത്യനായും സഹായനായും നിൽക്കവെ,ഭ
   വാന്നു് ആശ്വസിക്കാം . 
      ലക്ഷ്മണന്റെ  ഈ  സാന്ത്വനവാക്കുകളാൽ ,  രാ

മൻ സ്വസ്ഥതയേ പ്രാപിച്ചു് , മേലിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ഏർപ്പെട്ടു . പമ്പാജലത്തിൽ കുളിച്ച് ,പിതൃ തർപ്പണം ചെയ്ത് ആ വീരഭ്രാതാക്കന്മാരായ രാമലക്ഷ്മ ണന്മാർ നടകൊണ്ടു . ഫലമൂലവൃക്ഷങ്ങൾനിറഞ്ഞഋശ്യ മൂകപർവ്വതത്തിൽ അവർ എത്തിയപ്പോൾ , അതിന്റെ മുകളിൽ വീരന്മാരായ അഞ്ചു വാനരന്മാ സ്ഥിതിചെ യ്യുന്നതുകണ്ടു.ആഗതന്മാരായ ഈ ഭ്രാതാക്കന്മാരേ ത ന്റേ അരികേ കൂട്ടിക്കൊണ്ടുവരുവാനായി , ഹിമാലയ

ത്തോടൊത്ത മഹാകായനും , ബുദ്ധിമാനും , വാനരോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/31&oldid=159509" എന്ന താളിൽനിന്ന് ശേഖരിച്ചത്