ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കഥാനന്ദിനി 162
ശ്ചര്യവുമായിട്ടാണു് എനിക്കു തോന്നുന്നത് .
ആ ദിവ്യപുരുഷൻ പറഞ്ഞു - രാജാവേ , ഗന്ധർവ്വനായ
വിശ്വ വാസുവാണു ഞാൻ വിപ്രശാപത്താൽ എ നിക്കു് ഇങ്ങിനെ രാക്ഷസനായി ജനിക്കേണ്ടി വന്നു. ലങ്കാവാസിയായ രാവണരാജാവാണു സൂതയെ ഹ രിച്ചിരിക്കുന്നതു് . ഈ വഴിക്കുതന്നെ ചെന്നു നിങ്ങ ൾ സുഗ്രീവനെ കാണുവിൻ. ആ പാനരേന്ദ്രൻ നി ങ്ങളെ സഹായിക്കും. ഹംസം ,കാരണ്ഡവം , മുതലായ ജലപക്ഷികളാൽ ആകലമായി , ശുഭജലത്താൽ സ മ്പൂർണമായി , ഋശ്യമുക പർവ്വതത്തിന്റെ അരികേയു ളള പമ്പാസരസ്സിൻ കരയിൽ നാലു സജീവന്മാരോടു കൂടി സുഗ്രീവൻ വാഴുന്നുണ്ടു് . സ്വർണമാലഭ്രഷണനും വാനരേന്ദ്രനുമായ ബലികയുടെ സഹോദരനാണ് സ ഗ്രീവൻ. ആ കപിപ്രവരനെ കണ്ടു് ഇണങ്ങിചേർന്ന് നിങ്ങളുടെ ദുഃഖഹേതു അറിയിക്കണം , ശൂലഗുണം കൊണ്ടു നിങ്ങളോടു തുല്ല്യനായ സുഗ്രീവൻ നിങ്ങൾക്കു സഹായം ചെയ്യും രാവണന്റ ആലയം ആ വാനരരാജാവിന്നറിയാം . എനിക്ക് ഇത്രമാത്രമേ പ റയുവാനുളളു . ഭവാൻ ജാനകീയെ കാണും. അനന്തരം ആ മ ഹാപ്രഭനായ ദിവ്യപുരുഷൻ
അന്തദ്ധാനം ചെയ്തു . ഇതെല്ലാം കണ്ടും കേട്ടും പ്രവീര ന്മാരായ ആ രാമലക്ഷണന്മാർ ഏററവും വിസ്മിതരാ യി . അവർ അവിടെ നിന്നു പുറപ്പെട്ടു സീതാപഹര ണത്താൽ ദുഃഖാർത്തന്മാരായി നടന്നുകൊണ്ട് , ആമ്പ
ലും താമരയും തിങ്ങിനിറഞ്ഞ പമ്പാസരസ്സിനരികേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.