താൾ:Gadya Ramayanam (Kadhanandhini) 1927.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 156

  ഈ പരുഷവാക്കുകൾ  തുടർന്നു   കേൾക്കുവാൻ  ല

ക്ഷ്മണൻ നിന്നില്ല. ആ സുവത്രൻ ചെവികൾ അടച്ചു പിടിച്ചുകൊണ്ടു രാമനെ അന്വേഷിച്ച് ഉടൻതന്നെ പോയി. സീതയേ തിരിഞ്ഞുനോക്കുകപോലും ചെയ്യാ തെ, രാമന്റെ കാലടിപ്പഴുതുകളെ പിന്തുടർന്നുകൊണ്ടു ന ടന്നു് ആ വില്ലാളി കാട്ടിന്നുള്ളിൽ മറഞ്ഞു. ഈ സന്ദ ർഭത്തിൽ രാവണൻ അവിടെ വെളിപ്പെട്ടു. ചാമ്പലാൽ മൂടിയ തീയെന്നപോലെ കപടമായി, യതിവേഷം ധ രിച്ചു ശിഷ്ടരുപനായിത്തീർന്ന ആ ദുഷ്ടനായ രാവ ണൻ രാമപത്നിയായ സീതയെ അപഹരിക്കുവാൻവേ ണ്ടി ആ അനിന്ദതയുടെ മുമ്പിൽ ചെന്നു. ധർമ്മജ്ഞയായ ജാനകി ആ മുനിയെ കണ്ടു ആതിഥ്യത്തിന്നായി ക്ഷ ണിച്ചു ഫലമൂലാദികളെക്കൊണ്ടു സൽകരിച്ചു. അതെ ല്ലാം നിരാകരിച്ചു്, സ്വന്തം രൂപത്തെ കാണിച്ചുകൊടു ത്തിട്ടു്, രാവണൻ വൈദേഹിയെ പാട്ടിലാക്കുവാൻ ശ്ര മിക്കയാണുണ്ടായതു്. രാവണൻ-എടോ,സീതേ, രാവണനെന്നു വിശ്രുതനാ

  യ  രാക്ഷസരാജാവാണു  ഞാൻ. എന്റെ   രാജധാനി
  വങ്കടലിന്റെ  അക്കരേയുള്ള  ലങ്കാപുരിയിലാണു്.  എ
  ന്നോടു  ചേർന്നു്  അവിടെ  ഭവതിക്കു  മനുഷീജനമദ്ധ്യ
  ത്തിൽ  പരിശോഭിക്കാം.  തുംഗനിതംബിനിയായ   ഭവ
  തി  ആ  താപസനായ  രാഘവനെ  വെടിഞ്ഞു്    എ
  ന്റെ  ഭാര്യയ്യയായി  വരും.
    രാവണൻ  ഈ  രീതിയിൽ  തുടർന്നുപറഞ്ഞുതുടങ്ങി

യപ്പോൾ, അരുതരുതെന്നു സുന്ദരാംഗിയായ ജാനകി

തടുത്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/23&oldid=159500" എന്ന താളിൽനിന്ന് ശേഖരിച്ചത്