താൾ:Gadya Ramayanam (Kadhanandhini) 1927.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി 154 ബാണത്താൽ മെയ് പിളർന്ന മാരീചൻ രാമന്റെ സ്വ രത്തിൽ "ഹാ,സീതേ,ഹാ,ലക്ഷ്മണ!" എന്നു് ആ ർത്തനാദത്തിൽ ഉറക്കേ വിളിച്ചു. ആ കരുണമായ ഭർ ത്തൃ സ്വരം കേട്ടു, ആ ശബ്ദം പുറപ്പെട്ട ദിക്കു നോക്കി ക്കൊണ്ടു വൈദേഹി ഓടുവാൻ തുടങ്ങി. അപ്പോൾ, അരുതരുതെന്നു ലക്ഷ്മണൻ തടുത്തു.

  "ഭവതി  ഭീരുത്വംകൊണ്ടു്  ഒട്ടും   സംശയിക്കരുതു്.  രാ

മനേ പ്രഹരിക്കുവാൻഇന്നു് ആരുണ്ടു് ? ഭർത്താവായ രാമ നെ ശുചിസ്മിതയായ ഭവതി ഈ മുഹൂർത്തത്തിൽത്ത ന്നെ വന്നുകാണും."

      തന്റെ ഗതിയേ   ലക്ഷ്മണൻ  തടുത്തതു   കണ്ടപ്പോ

ൾ, കരഞ്ഞുകൊണ്ടു നില്ക്കുന്ന സീതയ്ക്ക് ആ സൌമി ത്രിയിൽ ശങ്കയാണുണ്ടായതു്. സാധ്വിയും, പതിവ്രത യും ചാരിത്രഭ്രഷണയുമായ ജാനകി, സ്രീസഹജമായ സ്വഭാവത്താൽ മനസ്സുകെടുകയാൽ ലക്ഷ്മണനോടു പ രുഷവാക്കുകൾ പറഞ്ഞു. സീത - എട, മൂഢ,നിഗുഢമായി ഉള്ളിൽ കരുകുന്ന

 ഈ കാമം  ഒരിക്കലും  ഫലിക്കയില്ല.  ഞാൻ  തന്നേ
 ആയുധമെടുത്തു  തന്നെത്താൻ  വെട്ടി  മരിക്കും.  അഥ
 വാ,  ഗിരിശ്രംഗത്തിൽനിന്നു  ചാടുകയോ,     അഗ്നി
 യിൽ  വീഴുകയോ  ചെ.യ്തു  ഞാൻ   ആത്മഹത്യ  ചെ
 യ്യും.  ഭർത്താവായ  രാമനെ  വെടിഞ്ഞു് ,  നീചനായ  നി
 ന്നെ  ഞാൻ  കൈക്കൊള്ളുകയെന്നതു്   എന്നെങ്കിലും
 ഉണ്ടാകേണ്ട  കാര്യമാണോ ? പെൺപുലി  ചെന്നു  കുറു

ക്കനേ വരിക്കുമോ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/22&oldid=159499" എന്ന താളിൽനിന്ന് ശേഖരിച്ചത്